കാര്‍ യാത്രികരായ സ്ത്രീകള്‍ക്കെതിരെ ബൈക്ക് യാത്രികരായ യുവാക്കളുടെ അതിക്രമം;3 പേര്‍ക്കെതിരെ കേസ്; യുവതികളെ ശാരീരികമായി അപമാനിച്ചു; പരുക്കേല്‍പ്പിച്ചു; ഏഴ് വയസുകാരന്‍ കുട്ടിക്ക് പരുക്ക്; മൊബൈല്‍ എറിഞ്

മാനന്തവാടി: സ്ത്രീകള്‍ മാത്രം സഞ്ചരിക്കുന്ന കാര്‍ ബൈക്കുകളിലെത്തിയ സംഘംതടഞ്ഞ് നിര്‍ത്തി സ്ത്രീകളെ അപമാനിക്കുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്തു.പരാതിയെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പ്രകാരംവെള്ളമുണ്ട പോലീസ് കേസ്സെടുത്തു.വാളാട് വലിയ കൊല്ലി സ്വദേശികളായ തുറയില്‍ ഷമീര്‍ പാലിയത്ത് ഹര്‍ഷാദ് തുറയില്‍ അഫ്‌സല്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ്സെടുത്തത്. പ്രതികള്‍ ഒളിവിലാണ്. കുട്ടിയെ പരുക്കേല്‍പിച്ചതിന് ചൈല്‍ഡ് ലൈനിനും പരാതി നല്‍കി.വാളാട് ഭര്‍തൃവീട്ടില്‍ നിന്നും പടിഞ്ഞാറത്തറയിലുള്ളസ്വന്തം വീട്ടിലേക്ക് കാറില്‍പോവുകയായിരുന്ന വള്ളിക്കുടിയില്‍ ഹാജിറ മകന്‍ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ എന്നിവരെയാണ് ബൈക്കുകളിലെത്തിയ സംഘം മാനഹാനി ഉണ്ടാക്കുന്ന വിധത്തില്‍ കയേറ്റം ചെയ്തത്.കഴിഞ്ഞ ദിവസം കാഞ്ഞിരങ്ങാട് വലിയ കൊല്ലിയില്‍ വെച്ചാണ് സംഭവം. ഹാജിറ ഓടിച്ച് വരുകയായിരുന്ന കാര്‍ സൈഡ് നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ബൈക്കുകളിലെത്തിയ സംഘം പിന്തുടര്‍ന്ന് കാറിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്തി തടഞ്ഞുവെക്കുകയായിരുന്നു. കാറിയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയുംസ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടാക്കുന്ന വിധത്തില്‍ കയ്യേറ്റം ചെയ്യുകയും ചെയ്തു.ഇതിന് പുറമെ ഏഴ് വയസ്സുള്ള മകനെ കാറിനുള്ളില്‍നിന്നും താഴേക്ക് വലിച്ചിടുകയും മര്‍ദ്ദിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. കുട്ടിക്ക് സൈലന്‍സര്‍ തട്ടി കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. ഹാജിറയുടെ കൈവശമുണ്ടായിരുന്ന പതിനെട്ടായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ച് വാങ്ങി റോഡിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.ബുള്ളറ്റ് കൊണ്ട് ഇടിച്ച് കാറിന് തകരാറുകള്‍ വരുത്തുകയും ചെയ്തു അതിനിടെ മാനഭംഗപ്പെടുത്താനം ശ്രമിച്ചുഏറെ പണിപ്പെട്ട് രക്ഷപ്പെട്ട സ്ത്രീകളും കുട്ടിയും വെള്ളമുണ്ട പോലീസില്‍ അഭയം തേടുകയായിരുന്നുവെള്ളമുണ്ട പോലീസ് ഐപിസി 341,323, 354എ,427,294 ( ബി ) 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസ്സ് റജിസ്റ്റര്‍ ചെയ്തത്. യുവാക്കള്‍ ഒളിവിലാണ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍