പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍
ബത്തേരി: സംസ്ഥാനത്ത് പെട്രോള്‍ വില 100 രൂപ കടന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിസന്ധിയില്‍ ജോലി പോലും ഇല്ലാതെ നട്ടംതിരിയുന്ന ജനത്തിനെ പെട്രോളിന്റെ വില വര്‍ദ്ധനവ് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് മുസ്ലിംയൂത്ത്‌ലീഗ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി. പെട്രോള്‍ വില സെഞ്ച്വറി കടന്നതിന്റെ പ്രതിഷേധ സൂചകമായി ബത്തേരി കക്കോടന്‍ പമ്പിന് മുന്‍വശം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ബാറ്റും ഹെല്‍മറ്റും ഉയര്‍ത്തിപ്പിടിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ അനിയന്ത്രിതമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പെട്രോളിന്റെ നികുതി കുറക്കാന്‍ തയ്യാറാകണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.പെട്രോള്‍ പലതവണ വില കൂടിയിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടില്ലായെന്നും യൂത്ത്‌ലീഗ് കുറ്റപ്പെടുത്തി. യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ആരിഫ്,നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഹാരിസ് ബനാന,മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് മുസ്തഫ കുരുടന്‍കണ്ടി,ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍