സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകള്‍ ആക്കുന്നു; ചികിത്സാ മാര്‍ഗരേഖ പുതുക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകള്‍ ആക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ഒ.പികള്‍ സജ്ജമാക്കണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കൊവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും മാര്‍ഗരേഖയില്‍ പറയുന്നു.ഈ മാസം 31 വരെ രോഗത്തിന്റെ കാഠിന്യം നോക്കി മാത്രമേ ചികിത്സിക്കാവൂ. താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കണം. സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക ഓപിയും സജ്ജമാക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ സ്റ്റിറോയ്ഡ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കരുതണം. ഐഎംഎ ഭാരവാഹികള്‍ നിരന്തരം ആശുപത്രി സന്ദര്‍ശനം ഉറപ്പുവരുത്തണമെന്നും മാര്‍ഗരേഖയില്‍ സൂചിപ്പിക്കുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍