യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനം പ്രതിഷേധിച്ചു.
മീനങ്ങാടി: വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ആശങ്ക ഉണര്‍ത്തുന്നു. പ്രകൃതിക്ഷോപവും കൃഷിനാശവും വന്യജീവികളുടെ ആക്രമണവും രാത്രിയാത്ര നിരോധനവുമെല്ലാം തകര്‍ച്ചയിലേക്ക് നയിച്ച വയനാടന്‍ ജനതയുടെ ജീവിതത്തെ ഒട്ടും മാനിക്കാതെയുള്ള കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് മലബാര്‍ ഭദ്രാസനം ആവശ്യപ്പെട്ടു.എല്ലാ മേഖലയിലുമുള്ള വികസനത്തെ ബാധിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായി സഭ ഒന്നടങ്കം പ്രധിഷേധിക്കുന്നുവെന്നും വിജ്ഞാപനം പിന്‍വലിക്കുന്നതിന് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെടണമെന്നും മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത മീനങ്ങാടി ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടു. ഭദ്രാസന സെക്രട്ടറി ഫാ.മത്തായി അതിരമ്പുഴയില്‍ , ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍ , ഫാ.ബാബു നീറ്റിന്‍കര , ഫാ.ജേക്കബ് മിഖായേല്‍ പുല്ല്യാട്ടേല്‍ , ജോണ്‍സണ്‍ കൊഴാലില്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍