മാനന്തവാടി -കൈതക്കല്‍ റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണം: സി.പി.ഐ
മാനന്തവാടി: മാനന്തവാടി -കൈതക്കല്‍ റോഡ് പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സി.പി.ഐ മാനന്തവാടി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.കിഫ്ബി ഫണ്ടില്‍നിന്നും 46 കോടി അനുവദിച്ച മാനന്തവാടി -കൈതക്കല്‍ റോഡ് പ്രവര്‍ത്തി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുന്നതിനു കരാര്‍ ഉണ്ടെങ്കിലും 3 6മാസം കഴിഞ്ഞിട്ടും ഇതുവരെ പണി പൂര്‍ത്തീകരിച്ചിട്ടില്ല. റോഡ് മുഴുവന്‍ കുത്തിപൊളിച്ച് കാല്‍നട യാത്ര പോലും ദുഷ്‌കരമാക്കിയിരിക്കുകയാണ്. പൊടി ശല്യം രൂക്ഷമായതോടുകൂടി റോഡിന്റെ ഇരുവശവും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂര്‍ണമാണ്. ഒരു മഴ പെയ്താല്‍ ചെളിക്കുളമാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സി .പി.ഐ.മാനന്തവാടിയില്‍ നിന്നും പനമരം പുല്‍പള്ളി കല്‍പ്പറ്റ ബത്തേരി തുടങ്ങിയ ജില്ലയിലെ പ്രധാന സ്ഥലങ്ങളിലേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ ബഹു ഭൂരിപക്ഷവും ആശ്രയിച്ചിരുന്ന റോഡ് ആണ് വര്‍ഷങ്ങളായി പൊളിച്ചിട്ടിരിക്കുന്നത്. നിരവധി ബസ് കളും ഈ റോഡ് വഴിയാണ് സര്‍വീസ് നടത്തുന്നത്. അധികൃതരുടെയും കരാറുകരുടെയും അനാസ്ഥ അവസാനിപ്പിച്ച് എത്രയും പെട്ടന്ന് റോഡ് പ്രവര്‍ത്തി പൂര്‍ത്തിയാക്കണമെന്ന് സി പി ഐ മാനന്തവാടി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ പി ഡബ്ല്യൂ ഡി ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും സി പി ഐ പ്രസ്താവിച്ചു. യോഗത്തില്‍ കെ യു പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു, ലോക്കല്‍ സെക്രട്ടറി കെ പി വിജയന്‍, എ ജെ ജൂലി, ശശി മുട്ടങ്കര, ജയന്ത് കെ, ടി പി രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍