OPEN NEWSER

Friday 17. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബീനാച്ചി-പനമരം റോഡില്‍ അരിവയല്‍-നടവയല്‍-പള്ളിത്താഴെ റോഡ് നവീകരണം വീണ്ടും അനിശ്ചിതത്വത്തില്‍; ഏഴ് വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ പദ്ധതി, 83.50 കോടിയായി ചെലവ് ഉയര്‍ന്നിട്ടും 12.67 കോടിയുടെ ബാലന്‍സ് പ്രവ

  • S.Batheri
17 Jul 2026

ബത്തേരി: വയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതകളിലൊന്നായ ബീനാച്ചി-പനമരം റോഡിന്റെ നവീകരണ പദ്ധതി ഏഴ് വര്‍ഷമായിട്ടും ലക്ഷ്യത്തിലെത്തിയിട്ടില്ല. പ്രത്യേകിച്ച് അരിവയല്‍ മുതല്‍ നടവയല്‍ പള്ളിത്താഴെ വരെ (ചെയിനേജ് 2.700 മുതല്‍ 15.560 കിലോമീറ്റര്‍ വരെ) റോഡിന്റെ അന്തിമ നവീകരണത്തിനായി 12.67 കോടി അനുവദിക്കുകയും സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തിട്ടും ഇതുവരെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. പദ്ധതി ചെലവ് 54.40 കോടിയില്‍ നിന്ന് 83.50 കോടിയായി ഉയര്‍ന്നിട്ടും ജനങ്ങള്‍ക്ക് ലഭിച്ചത് പൂര്‍ത്തിയാകാത്ത റോഡും തുടര്‍ച്ചയായ ദുരിതയാത്രയുമാണെന്നാണ് നാട്ടുകാരുടെ പരാതി.

2018 ജൂണിലാണ് ബീനാച്ചി-പനമരം റോഡ് നവീകരണത്തിന് KIIFB സാമ്പത്തിക അനുമതി നല്‍കിയത്. 54.40 കോടി ചെലവില്‍ 22.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ആധുനിക നിലവാരത്തില്‍ നവീകരിക്കാനായിരുന്നു പദ്ധതി. തുടര്‍ന്ന് 2019 മെയ് 28ന് കരാര്‍ നല്‍കി നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ തുടക്കം മുതല്‍ തന്നെ പ്രവൃത്തി മന്ദഗതിയിലായിരുന്നുവെന്നും ഗുണനിലവാരത്തിലും ഗുരുതര വീഴ്ചകള്‍ ഉണ്ടായിരുന്നുവെന്നും KIIFB ഇന്‍സ്‌പെക്ഷന്‍ വിഭാഗം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 2021 ഏപ്രിലില്‍ പ്രവൃത്തി നിര്‍ത്തിവയ്ക്കുകയും കരാറിന്റെ ഒരു ഭാഗം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പിന്നീട് 2.700 കിലോമീറ്റര്‍ മുതല്‍ 15.580 കിലോമീറ്റര്‍ വരെയുള്ള ഭാഗം മാത്രം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചെങ്കിലും അതും പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് കഴിഞ്ഞില്ല. ഒടുവില്‍ 2025 ജനുവരി 2ന് കരാര്‍ ഫോര്‍ക്ലോസ് ചെയ്യുകയായിരുന്നു.

കരാറുകാരന്‍ കലുങ്കുകള്‍, ഡ്രെയിനുകള്‍, സംരക്ഷണഭിത്തികള്‍, ഉആങ ലെയര്‍, ക്രാഷ് ബാരിയറുകള്‍ തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയെങ്കിലും റോഡിന്റെ ഏറ്റവും പ്രധാനപ്പെട്ട അന്തിമ ബിറ്റുമിനസ് കോണ്‍ക്രീറ്റ് (BC) പാളി നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. റോഡിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പുകളില്‍ നിരവധി സ്ഥലങ്ങളില്‍ ചോര്‍ച്ച കണ്ടെത്തിയതിനാല്‍ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാതെ ആഇ പ്രവൃത്തി നടത്തരുതെന്ന് KIIFB നിര്‍ദേശം നല്‍കിയതോടെയാണ് പ്രവൃത്തി വീണ്ടും നിലച്ചത്. ഇതോടെ അരിവയല്‍ മുതല്‍ നടവയല്‍ പള്ളിത്താഴെ വരെയുള്ള ഭാഗം വീണ്ടും അപൂര്‍ണമായി തുടരുകയായിരുന്നു.

തുടര്‍ന്ന് പദ്ധതി ചെലവ് ആദ്യം ?72.19 കോടിയായി പുതുക്കി. പിന്നീട് വീണ്ടും വിശദമായ റിവിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ?83.50 കോടിയായി ഉയര്‍ത്തി ഗകകഎആ അംഗീകാരം നല്‍കി. അതായത് ആദ്യ അംഗീകാരത്തേക്കാള്‍ ഏകദേശം 29 കോടിയിലധികം അധികമായി അനുവദിക്കേണ്ടി വന്നു. പദ്ധതി ചെലവ് കുത്തനെ ഉയര്‍ന്നിട്ടും റോഡ് ഇന്നും പൂര്‍ണമായി പൂര്‍ത്തിയാകാത്തത് ആസൂത്രണത്തിലെയും നിര്‍വഹണത്തിലെയും ഗുരുതര വീഴ്ചയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

പുതുക്കിയ ഭരണാനുമതിയില്‍ അരിവയല്‍ മുതല്‍ നടവയല്‍ പള്ളിത്താഴെ വരെ (2.700-15.560 കി.മീ.) റോഡിന്റെ ബാലന്‍സ് പ്രവൃത്തിക്കായി 12,67,70,811 വകയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 11.32 കോടിയുടെ സാങ്കേതിക എസ്റ്റിമേറ്റ് തയ്യാറാക്കി. 2026 മാര്‍ച്ച് 12ന് സാങ്കേതിക അനുമതി (TS) നല്‍കി ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കുന്നതിനും അംഗീകാരം നല്‍കി. എന്നാല്‍ ഇത്രയും നടപടികള്‍ പൂര്‍ത്തിയായിട്ടും മാസങ്ങള്‍ പിന്നിട്ടിട്ടും ടെന്‍ഡര്‍ ക്ഷണിക്കാത്തത് ജനങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

ബാലന്‍സ് പ്രവൃത്തിയില്‍ ഉള്‍പ്പെട്ട ജോലികള്‍

പുതിയ എസ്റ്റിമേറ്റ് പ്രകാരം അരിവയല്‍ നടവയല്‍ പള്ളിത്താഴെ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന ജോലികള്‍ ഇവയാണ്:

* ബിറ്റുമിനസ് കോണ്‍ക്രീറ്റ് (BC) അന്തിമ ടോപ്പ് ലെയര്‍ നിര്‍മ്മാണം.
* കേടായ DBM ഭാഗങ്ങളുടെ അറ്റകുറ്റപ്പണിയും പുനര്‍നിര്‍മാണവും.
* റോഡിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഷോള്‍ഡര്‍ നിര്‍മ്മാണം.
* ഐറിഷ് ഡ്രെയിനുകളുടെ നിര്‍മ്മാണം.
* മഴവെള്ളം ഒഴുക്കുന്നതിനുള്ള ഡ്രെയിനേജ് സംവിധാനങ്ങള്‍.
* റോഡ് സുരക്ഷാ പ്രവൃത്തികള്‍.
* സൈഡ് പ്രൊട്ടക്ഷന്‍ നിര്‍മ്മാണം.
* ആവശ്യമായ സ്ഥലങ്ങളില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍, കര്‍ബുകള്‍, ഹാന്‍ഡ് റെയിലുകള്‍.
* പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ചുള്ള ആഇ പ്രവൃത്തി.
* റോഡ് മാര്‍ക്കിംഗ്, ഫിനിഷിംഗ് ജോലികള്‍ എന്നിവ.

ഇതില്‍ ഏറ്റവും ആശങ്കാജനകമായ വിഷയം, റോഡിന്റെ അന്തിമ ബിറ്റുമിനസ് കോണ്‍ക്രീറ്റ് (BC) ടോപ്പ് ലെയര്‍ ഇതുവരെ നിര്‍മിച്ചിട്ടില്ല എന്നതാണ്.
നിലവില്‍ റോഡിലുള്ള DBM (Dense Bituminous Macadam) പാളി ഒരു ബേസ് കോഴ്‌സ് മാത്രമാണ്; ഇത് ദീര്‍ഘകാലം വാഹനഗതാഗതത്തിനും മഴയ്ക്കും നേരിട്ട് വിധേയമാകാന്‍ ഉദ്ദേശിച്ചുള്ളതല്ല. ഇതിന് മുകളില്‍ സമയബന്ധിതമായി ആഇ ടോപ്പ് ലെയര്‍ വിരിച്ചില്ലെങ്കില്‍ മഴവെള്ളം ഉആങ പാളിയിലേക്ക് കയറുകയും, ബിറ്റുമിന്‍ ബന്ധം ദുര്‍ബലമാവുകയും, ഉപരിതലത്തില്‍ വിള്ളലുകളും കുഴികളും രൂപപ്പെടുകയും ചെയ്യും. തുടര്‍ന്ന് റോഡിന്റെ ഘടന തന്നെ ദുര്‍ബലമാകുകയും, നേരത്തെ പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ഗുണമേന്മയും ആയുസ്സും കുറയുകയും ചെയ്യും. ഇതോടെ പിന്നീട് വീണ്ടും വലിയ അറ്റകുറ്റപ്പണികള്‍ക്കും അധിക പൊതുപണ ചെലവിനും ഇടയാകും.
ഇപ്പോള്‍ തന്നെ മഴക്കാലത്ത് പല സ്ഥലങ്ങളിലും റോഡിന്റെ ഉപരിതലം തകരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍, ഇതുവരെ ചെലവഴിച്ച കോടിക്കണക്കിന് രൂപയുടെ പൊതുപണ നിക്ഷേപം പോലും അപകടത്തിലാകുമെന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്കുള്ളത്.

ഒരു എസ്റ്റിമേറ്റ് ഒരു വര്‍ഷത്തിലേറെ ഫയലുകളില്‍

രേഖകള്‍ പ്രകാരം 2025 ജനുവരിയില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് നിരവധി തവണ തിരുത്തി. ഫീല്‍ഡ് ഓഫീസില്‍ നിന്ന് തിരികെ അയക്കല്‍, ടെക്‌നിക്കല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍, പുതുക്കിയ എസ്റ്റിമേറ്റ്, റിവൈസ്ഡ് ഫിനാന്‍ഷ്യല്‍ സാങ്ക്ഷന്‍, വീണ്ടും സാങ്കേതിക സമിതിയുടെ പരിഗണന തുടങ്ങി ഒരു വര്‍ഷത്തിലേറെ ഫയല്‍ വിവിധ ഓഫീസുകള്‍ക്കിടയില്‍ കറങ്ങി. ഒടുവില്‍ 2026 മാര്‍ച്ചില്‍ സാങ്കേതിക അനുമതി ലഭിച്ചെങ്കിലും ടെന്‍ഡര്‍ ക്ഷണിക്കുന്ന ഘട്ടത്തില്‍ വീണ്ടും കാലതാമസം സംഭവിക്കുകയായിരുന്നു. ഭരണനടപടികളിലെ ഈ അമിത കാലതാമസമാണ് പദ്ധതിയുടെ പ്രധാന തടസ്സമായി മാറിയിരിക്കുന്നതെന്ന് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.

ജനങ്ങളുടെ ദുരിതം തുടരുന്നു

ബീനാച്ചി-പനമരം റോഡ് സുല്‍ത്താന്‍ ബത്തേരി, കേണിച്ചിറ, നടവയല്‍, പനമരം മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് ദിവസേന ഈ റോഡിനെ ആശ്രയിക്കുന്നത്. റോഡ് പൂര്‍ണമായി ടാര്‍ ചെയ്യാത്തതിനാല്‍ വേനലില്‍ പൊടിശല്യവും മഴക്കാലത്ത് ചെളിയും കുഴികളും യാത്ര ദുരിതപൂര്‍ണമാക്കുകയാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവും അപകടസാധ്യതയും വര്‍ധിച്ചതായും നാട്ടുകാര്‍ പറയുന്നു.

പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക അനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാത്തതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കോടിക്കണക്കിന് രൂപയുടെ പൊതുപണം അധികമായി ചെലവഴിച്ചിട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയുടെ ഉദാഹരണമാണെന്നും, ഇനി കാലതാമസം കൂടാതെ ടെന്‍ഡര്‍ ക്ഷണിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബീനാച്ചി-പനമരം റോഡില്‍ അരിവയല്‍-നടവയല്‍-പള്ളിത്താഴെ റോഡ് നവീകരണം വീണ്ടും അനിശ്ചിതത്വത്തില്‍; ഏഴ് വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ പദ്ധതി, 83.50 കോടിയായി ചെലവ് ഉയര്‍ന്നിട്ടും 12.67 കോടിയുടെ ബാലന്‍സ് പ്രവ
  • രക്തംവാര്‍ന്ന് ആദിവാസി ബാലന്റെ മരണം; പോലീസ് നടപടി മനസാക്ഷിയെ നടുക്കുന്നത്: കര്‍ശന നടപടി സ്വ!ീകരിക്കണം: സിപിഐഎം
  • പോക്‌സോ കേസ് ; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍
  • ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു
  • കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്; 6 ജില്ലകളില്‍ അലര്‍ട്ട്
  • പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് 3 മണിയോടെ വിവിധ വെബ്‌സൈറ്റുകളില്‍ അറിയാം
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • പുളളിമാന്‍ വേട്ട: പ്രതി കീഴടങ്ങി
  • ബയോഫോര്‍ട്ടിഫൈഡ് കിഴങ്ങ് വിള പദ്ധതിയുമായി എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍
  • വിദഗ്ധ സമിതി ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show