കാട്ടാനയ്ക്ക് മുന്നില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രദേശത്ത് ആനശല്യം രൂക്ഷം
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണ ഭീതി. മാധ്യമപ്രവര്‍ത്തകനായ രതീഷ് കുഞ്ചത്തൂര്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ചുണ്ടേല്‍ ചുണ്ടവയല്‍ഒലിവുമല റൂട്ടില്‍ രാത്രി എട്ടരയോടെയായിരുന്നു സംഭവം. റോഡരികില്‍ മറഞ്ഞുനിന്ന ആന പെട്ടെന്ന് സ്‌കൂട്ടര്‍ യാത്രികനായ രതീഷിന്റെ മുന്നിലേക്ക് വരികയായിരുന്നു. അപകടം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം വാഹനം ഉപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് ദുരന്തം ഒഴിവായത്.രതീഷ് കാട്ടാനയുടെ മുന്നില്‍പ്പെടുന്നത് ഇത് രണ്ടാം തവണയാണ്. മുന്‍പ് വീടിന് മുന്നില്‍ വെച്ചുണ്ടായ സമാനമായ സംഭവത്തില്‍ രതീഷിന്റെ സ്‌കൂട്ടര്‍ ആന തകര്‍ത്തിരുന്നു.വൈത്തിരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ജനകീയ ഫെന്‍സിംഗ് തകര്‍ന്നതാണ് ഇപ്പോള്‍ ആനശല്യം രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ആനയിറങ്ങുന്ന ഭാഗങ്ങളില്‍ ആവശ്യമായ സോളാര്‍ ഫെന്‍സിംഗോ, കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങളോ നിലവിലില്ല.സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.തകര്‍ന്ന ഫെന്‍സിംഗ് പുനഃസ്ഥാപിക്കാനും വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാനും വനംവകുപ്പും അധികൃതരും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
