സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ റവന്യൂ, വനം, മൈനര്‍ ഇറിഗേഷന്‍ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ റവന്യൂ, വനം, മൈനര്‍ ഇറിഗേഷന്‍ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുമായി ചേര്‍ന്ന അവലോകന യോഗത്തില്‍ വിവിധ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.സീക്കുന്ന്, ഫെയര്‍ലാന്‍ഡ്, ഇരുളം, ചെതലയം, കിടങ്ങനാട്, ദേവസ്വം പട്ടയങ്ങള്‍ സംബന്ധിച്ച വിഷയങ്ങളും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികളും യോഗം വിലയിരുത്തി. ജനങ്ങള്‍ക്ക് ഏറെക്കാലമായി പരിഹാരം പ്രതീക്ഷിക്കുന്ന വിഷയങ്ങളില്‍ സമയബന്ധിത ഇടപെടല്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കടുത്ത വരള്‍ച്ച നേരിടുന്ന മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ കൃഷിയാവശ്യത്തിനുള്ള ജലലഭ്യത ഉറപ്പാക്കുന്നതിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ തടയണകള്‍ നിര്‍മ്മിച്ച് ജലസംഭരണശേഷി വര്‍ധിപ്പിക്കാനും വരള്‍ച്ചയുടെ ആഘാതം കുറയ്ക്കാനും നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി.
വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ അടിയന്തര പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിനുമായി എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവര്‍ത്തിക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു.
യോഗത്തില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, എ.സി.എഫ് അജിത് കെ. രാമന്‍, ഡി.എഫ്.ഒ ആഷിക്ക് അലി, തഹസില്‍ദാര്‍ ബി പ്രശാന്ത്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, , സുരേഷ്, ബെന്നി, കൈനിക്കല്‍ സംഷാദ് മരയ്ക്കാര്‍, എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
നാളെ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
