ഹാള്‍ട്ടിംഗ് പെര്‍മിറ്റ്; ഓട്ടോറിക്ഷകളുടെ പരിശോധന നടത്തി
മാനന്തവാടി: നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നതിന് അനുമതി നല്‍കുന്നതിനായി ഓട്ടോറിക്ഷകളുടെ രേഖകളുടെ പരിശോധന നടത്തി.
നഗരത്തില്‍ നിലവില്‍ 750 ഓളം ഓട്ടോറിക്ഷകളാണ് സര്‍വ്വീസ് നടത്തുന്നത്. വയനാട് ജില്ലയിലെ മറ്റ് ടൗണുകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. ഇതിനിടയില്‍ ചുരുക്കം ചില ഓട്ടോറിക്ഷകള്‍ അനധികൃതമായും നഗരത്തില്‍ ഓടുന്നുണ്ട്, ഈയ്യൊരു സാഹചര്യത്തിലാണ് നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ സ്റ്റിക്കര്‍ സംവിധാനമൊരുക്കുന്നത്, മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വാഹനങ്ങളുടെ രേഖകളുടെ പരിശോധനകളാണ് നടത്തുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഓട്ടോറിക്ഷകള്‍ക്ക് പുതിയ നമ്പറോട് കൂടിയ ഹാള്‍ട്ടിംഗ് പെര്‍മിറ്റ് അനുവദിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ സ്റ്റിക്കര്‍ നല്‍കും. ഈ സ്റ്റിക്കറുകള്‍ പതിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് നഗരത്തില്‍ സര്‍വ്വീസ് നടത്താന്‍ കഴിയുകയുള്ളു.
വനിതകള്‍, അസുഖങ്ങള്‍ കാരണം മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതില്‍ പരിഗണന നല്‍കും, മാനന്തവാടി ജി വി എച്ച് എസ് എസ്സില്‍ നടക്കുന്ന വെരിഫിക്കേഷന് നഗരസഭ അധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി വി എസ് മൂസ, എം പി ശശികുമാര്‍, എം ആര്‍ രജനീഷ്, എം വി ഐ പി ജി കിഷോര്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികളായ സന്തോഷ് ജി നായര്‍, ഷൗക്കത്ത്, പി യു സന്തോഷ് കുമാര്‍, നഗരസഭ ജീവനക്കാരായ അനീഷ്, രജില എന്നിവര്‍ നേതൃത്വം നല്‍കി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
