ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: കര്‍ണാടകയിലെ ചാമരാജനഗര്‍ ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികള്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ ആയിഷ നൂരി (41), മകള്‍ നോഹ (19), ആയിഷയുടെ സഹോദരന്‍ മുഹമ്മദ് അജീര്‍ (37) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒമ്പതു വയസ്സുകാരന്‍ നഹിയാനെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടം നടന്നത് ഇന്ന് ഉച്ചയോടെ ദേശീയ പാത 766ലായിരുന്നു. ബേപ്പൂരില്‍ നിന്നും മൈസൂരുവിലേക്ക് വരികയായിരുന്നു കുടുംബം. ഗുണ്ടല്‍പേട്ടില്‍ നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുകയായിരുന്നു.ബെംഗളൂരുവില്‍ ബി.ഇ.എല്ലില്‍ (ആഋഘ) ഉദ്യോഗസ്ഥനായിരുന്നു മരിച്ച മുഹമ്മദ് അജീര്‍. വിദ്യാരണ്യപുര ആദിത്യ നഗറിലായിരുന്നു താമസം. നാട്ടില്‍ പോയി തിരികെ മൈസൂരുവിലേക്ക് സഹോദരിയേയും മക്കളെയും കൂട്ടി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ?മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഗുണ്ടല്‍പേട്ട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഗുണ്ടല്‍പേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
