ബന്ദിപ്പൂരിലും നാഗര്‍ഹോളയിലും സഫാരി പുനരാരംഭിക്കുന്നു
ബംഗളൂരു: കടുവാ ആക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ബന്ദിപ്പൂര്‍, നാഗര്‍ഹോള ദേശീയോദ്യാനങ്ങളിലെ വന സഫാരികള്‍ കര്‍ശന നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഏകദേശം മൂന്ന് മാസമായി ഏര്‍പ്പെടുത്തിയിരുന്ന നിരോധനമാണ് വനംവകുപ്പ് പിന്‍വലിച്ചത്. കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖണ്ഡ്രെയാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ നവംബറില്‍ കടുവയുടെ ആക്രമണമുണ്ടായതിനെത്തുടര്‍ന്നാണ് സഫാരികള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. തുടര്‍ന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ സഫാരികള്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസ്സമാകാത്ത രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.ആദ്യഘട്ടത്തില്‍ സഫാരികള്‍ക്ക് 50% മാത്രമാണ് അനുമതി നല്‍കുക. വനത്തിനുള്ളില്‍ ചിലവാക്കുന്ന സമയത്തിലും കുറവ് വരുത്തിയിട്ടുണ്ട്.
ബന്ദിപ്പൂരില്‍ നേരത്തെ ഉണ്ടായിരുന്ന എട്ട് മണിക്കൂര്‍ സഫാരി സമയം അഞ്ച് മണിക്കൂറാക്കി ചുരുക്കി. കാട്ടിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും മുന്‍ഗണന നല്‍കിയാണ് പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
