അങ്കണവാടി മുറ്റത്തുനിന്ന് കര്‍ത്തവ്യ പഥിലേക്ക്: റിപ്പബ്ലിക് ദിന പരേഡില്‍ അതിഥിയായി പനമരത്തിന്റെ പ്രസീത ടീച്ചര്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ വിശിഷ്ട അതിഥിയായി പങ്കെടുത്ത് വയനാടിന്റെ അഭിമാനമായി പ്രസീത ഒ.. വയനാട് ജില്ലയിലെ പനമരം ഐ.സി.ഡി.എസ് പരിധിയിലുള്ള ക്ലബ് സെന്റര്‍ അങ്കണവാടി അധ്യാപികയായ പ്രസീത, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായത്.ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ നടന്ന ഗംഭീരമായ പരേഡില്‍ വിശിഷ്ട അതിഥികള്‍ക്കായി ഒരുക്കിയ ഗാലറിയില്‍ ഇരുന്നാണ് പ്രസീത ചടങ്ങുകള്‍ വീക്ഷിച്ചത്. രാജ്യത്തിന്റെ സൈനിക കരുത്തും വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും പരേഡും നേരിട്ട് കാണാന്‍ സാധിച്ചത് വലിയൊരു അംഗീകാരമാണെന്ന് അവര്‍ പറഞ്ഞു.കേരളത്തില്‍ നിന്നുള്ള മികച്ച അങ്കണവാടി പ്രവര്‍ത്തകരുടെ സംഘത്തോടൊപ്പമാണ് പ്രസീത ഡല്‍ഹിയിലെത്തിയത്.
കണ്ണൂര്‍ എടക്കാട് അഡിഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ ചാല സ്വദേശി പി. നിഷ നയിച്ച കേരളത്തില്‍ നിന്നുള്ള സംഘത്തില്‍ പത്തനംതിട്ടയില്‍ നിന്നുള്ള മറിയാമ്മ ജോര്‍ജ്, ഇടുക്കിയില്‍ നിന്നുള്ള വി.പി വിജി, കാസര്‍കോട് നിന്നുള്ള വിശാലാക്ഷി എന്നിവരും പ്രസീതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. മംഗളൂരു വഴി വിമാനമാര്‍ഗമാണ് സംഘം ഡല്‍ഹിയിലെത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
xemoje
a1bk22
