ചികിത്സ ലഭിക്കാതെ വളര്‍ത്തുനായ ചത്തതായി പരാതി

മാനന്തവാടി: തക്ക സമയത്ത് ചികിത്സ ലഭിക്കാതെ വളര്‍ത്തുനായ ചത്തതായി പരാതി.പടമല മുട്ടങ്കര ജ്യോതിഷിന്റെ ലാബ്രഡോര്‍ ഇനത്തിലുള്ള പത്ത് വയസ്സുള്ള നായയാണ് മാനന്തവാടി വെറ്ററിനറി പൊളിക്‌ളിനിക്കിലെത്തിച്ച് ഒരു മണിക്കൂറിന് ശേഷം ചികിത്സ ലഭിക്കാതെ ചത്തതായി പരാതി ഉയര്‍ന്നിരിക്കുന്നത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വിറയലും മറ്റ് അസ്വസ്ഥകളും പ്രകടിപ്പിച്ച നായയെ മൃഗ സംരക്ഷണ വകുപ്പിന് കീഴിലുള്ള പോളി ക്ലിനിക്കില്‍ എത്തിച്ചത്.എന്നാല്‍ ചികിത്സ നല്‍കാനുള്ള ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറോ ഡോക്ടര്‍മാരോ ക്ലിനിക്കില്‍ ഇല്ലായിരുന്നു. ക്ലിനിക്കില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ ചെറൂര്‍ ഭാഗത്ത് പശുവിന് ചികിത്സ നല്‍കാന്‍ പോയതായിരുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ വാങ്ങി ചികിത്സ ലഭിക്കുമെന്ന് കരുതി ഒരു മണിക്കൂറോളം ജ്യോതിഷ് ക്ലിനിക്കില്‍ കാത്തുനിന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 9 മണിയോടെ നായ ചാവുകയായിരുന്നു. ഒരു ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പോലും ക്ലിനിക്കില്‍ ഇല്ലാത്തതാണ് നായക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമായതെന്നാണ് ജ്യോതിഷ് പറയുന്നത്. 24 മണിക്കൂര്‍ സേവനം നല്‍കുമെന്ന് ബോര്‍ഡ് സ്ഥാപിച്ച ക്ലിനിക്കില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അതെ സമയം
ക്ലിനിക്കില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പലപ്പോഴും ചികിത്സ വൈകാന്‍ ഇടയാക്കുന്നതായി ബന്ധപ്പെട്ട അധികൃതരും പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍