പോക്‌സോ കേസില്‍ പ്രതിക്ക് 23 വര്‍ഷം തടവും പിഴയും

മീനങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാള്‍ക്ക് വിവിധ വകുപ്പുകളിലായി 23 വര്‍ഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുറക്കാടി പാലക്കമൂല കൊങ്ങിയമ്പലം പൂവത്തൊടി വീട്ടില്‍ പി.എന്‍ ഷിജു (44) നെയാണ് സുല്‍ത്താന്‍ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി.നമ്പ്യാര്‍ ശിക്ഷിച്ചത്. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ഒരു വര്‍ഷത്തോളം ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ മീനങ്ങാടി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ആയിരുന്ന ബിജു ആന്റണി കേസിലെ ആദ്യന്വേഷണം നടത്തുകയും പിന്നീട് പി ജെ കുര്യാക്കോസ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരായ സി രാംകുമാര്‍, കെ.ടി മാത്യു, എ.എസ്.ഐ വി.എം സബിത എന്നിവരും അന്വേഷണസംഘ ത്തിലുണ്ടായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ഓമന വര്‍ഗീസ് ഹാജരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍