മാനന്തവാടിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം ; വയോധികന്റെ കാല്‍ കടിച്ചുകീറി

മാനന്തവാടി: മാനന്തവാടികോഴിക്കോട് റോഡില്‍ എല്‍എഫ് സ്‌കൂളിന് എതിര്‍വശത്തായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അക്രമ സ്വഭാവം കാണിക്കുന്ന തെരുവ് നായഇന്നും കാല്‍നട യാത്രികനെ കടിച്ചു. മാനന്തവാടിയിലെ ലോട്ടറി കച്ചവടക്കാരനായ അബ്ബാസ് (60) ന്റെ കാലാണ് നായ കടിച്ചുകീറിയത്. ഇന്നുച്ചയോടെയാണ് സംഭവം. സാരമായി മുറിവേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതോടെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇതുവരെ ഈ നായയുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം ഔദ്യോഗികമായി പത്തായി. കഴിഞ്ഞ ഏപ്രിലില്‍ നാല് പേരെയും, ഒക്ടോബറില്‍ മൂന്ന് പേരെയും, ഈ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി രണ്ട് പേരെയും ഇതേ നായ കടിച്ചിരുന്നു. ഒരു പെണ്‍പട്ടിയാണ് കാല്‍നടയാത്രികരുടെ നേരെ പാഞ്ഞ ടുക്കുന്നത്.മുന്‍പ് ഈ പട്ടിയുടെ കുട്ടി വാഹനമിടിച്ച് ചത്തിരുന്നു. അതിനെ തുടര്‍ന്നാണ് അക്രമണ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയത്. വര്‍ഷം ഒന്ന് പിന്നിട്ടിട്ടും വിഷയം പരിഹരിക്കാന്‍ കഴിയാത്തത് അധികൃതരുടെ വീഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. നായയെ കൊല്ലാന്‍ നിയമം അനുവദിക്കാത്തത് മൂലം തദ്ദേശ സ്വ യംഭരണ അധികൃതര്‍ അടക്കമുള്ളവര്‍ നിസഹയരായി നോക്കി നില്‍ക്കേണ്ട ഗതികേടിലാണ്. എന്നാല്‍ പ്രസ്തുത നായ അക്രമകാരിയായതിനാല്‍ ഉടന്‍ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും ഈ ദുരവസ്ഥ തുടര്‍ന്നാല്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍