അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്ര അനുമതി ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധീരമായ നടപടി: ഇ ജെ ബാബു.

കല്‍പ്പറ്റ: ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്ര അനുമതി ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധീരമായ നടപടിയാണെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. മലയോര ജില്ലയായ വയനാട്ടില്‍ നൂറുകണക്കിന് ആളുകളാണ് വന്യ ജീവി ഭീഷണി നേരിടുന്നത്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം മനുഷ്യ പക്ഷത്ത് നിന്ന് ഭേദഗതി ചെയ്ത് മനുഷ്യ ജീവനുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് വയനാടന്‍ ജനത നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ജനപക്ഷ തീരുമാനം എടുത്ത സംസ്ഥാന സര്‍ക്കാറിന്റെ നടപടി സ്വാഗതാര്‍ഹമാണ്. പ്രതിലോമ ശക്തികളുടെ നിരന്തര ഇടപെടല്‍ ഉണ്ടായിട്ടും നിശ്ചയ ദാര്‍ഡ്യത്തോടെ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ടാണ് വയനാട് തുരങ്ക പാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. മക്കിമലയിലെ എഴുന്നോറോളം കൈവശ കൃഷിക്കാര്‍ക്ക് ഭൂമിയുടെ രേഖ ലഭിക്കുന്നതിന് വേണ്ടി റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം എടുത്ത തീരുമാനവും ജനതക്ക് ആശ്വാസം പകരുന്നതാണെന്ന് ഇ.ജെ ബാബു പ്രസ്താവനയില്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍