കബനിയില്‍ ജലനിരപ്പുയര്‍ന്നു; തീരത്ത് ചാകര: മീന്‍പിടുത്തം സജീവം

പുല്‍പ്പള്ളി: കാലവര്‍ഷം ശക്തമായതോടെ കബനി നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ മീന്‍പിടുത്തം സജീവമായി. മൂന്ന് ദിവസമായി പെയ്യുന്ന കനത്തമഴയില്‍ കബനി നദി നിറഞ്ഞ കവിഞ്ഞതോടെ കൊളവള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള പുഴയുടെ തീരങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വലയുമായി മീന്‍ പിടിക്കാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. മഴക്കാലത്തിന്റെ ആദ്യ ആഴ്ചയില്‍ ഇത്തരത്തില്‍ മീന്‍കയറ്റമുണ്ടാകും. എല്ലാവര്‍ഷവും മുടങ്ങാതെ മീന്‍പിടുത്തക്കാരുമെത്തും. ദൂരെ സ്ഥലങ്ങളില്‍ നിന്നും ആവേശത്തോടെ വല വീശാനെത്തുന്നവരുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൂട്ടമായെത്തുന്നവര്‍ രാപകല്‍ ഇവിടെ താമസിച്ച് മീന്‍പിടിക്കുന്നതും നിരവധിയാളുകളാണ്. വിവിധയിനം വലകളുപയോഗിച്ചാണ് മീന്‍ പിടുത്തം, ഇടയ്ക്ക് ചൂണ്ടക്കാരുമുണ്ട്.
ചെറുതും വലുതുമായ പല വിധ മല്‍സ്യങ്ങളാണ് വലയില്‍ കുടുങ്ങുന്നത്. പ്രധാനമായും കട്‌ല, രോഹു, തിലോപ്പിയ, ഗ്രാസ്‌കാര്‍പ്പ്, വിവിധതരം പരലുകള്‍ ഉള്‍പ്പടെയുള്ള മീനുകളാണ് ലഭിക്കുന്നത്. രാത്രിയില്‍ പിടിക്കുന്ന മല്‍സ്യങ്ങള്‍ പുലര്‍ച്ചെ തന്നെ മൊത്തമായി വാങ്ങാനെത്തുന്ന മല്‍സ്യ കച്ചവടക്കാരും ഏറെയാണ്. മീന്‍പിടുത്തം കാണുന്നതിനും മന്‍സ്യങ്ങള്‍ വാങ്ങുന്നതിനുമായി നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്.
ഫോട്ടോ: കബനി പുഴയില്‍ വല വീശാനെത്തിയവര്‍


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍