നവകേരള സദസ്സ് ഇമ്പാക്റ്റ്; വയനാട് മെഡിക്കല്‍ കോളേജും റോഡുകളും മോഡേണ്‍ ആകും! ജില്ലയില്‍ യാഥാര്‍ഥ്യമാവുക 21 കോടിയുടെ വികസന പദ്ധതികള്‍; വയനാട്ടുകാര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിര്‍

മാനന്തവാടി: നവകേരള സദസ്സില്‍ വയനാട് ജില്ലയില്‍ നിന്ന് ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം 21 കോടി രൂപയാണ് അനുവദിച്ചത്. വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുഖച്ഛായ മാറുന്ന നിലയില്‍ 7 കോടി രൂപയുടെ ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതാണ് ഇതില്‍ പ്രധാനം. ഇതിനായി മാനന്തവാടി നിയമസഭ മണ്ഡലത്തിന് ഏഴ് കോടി രൂപ അനുവദിച്ചു. ഇതോടെ
3.95 കോടി രൂപ ചെലവില്‍ സിടി സ്‌കാനര്‍ അടക്കം ആധുനിക സംവിധാനങ്ങളോട് കൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കും. ഡിജിറ്റല്‍ റേഡിയോഗ്രഫി സിസ്റ്റം (1.61 കോടി), 3ഡി ലാപ്രോസ്‌കോപിക് സെറ്റ് (1.17 കോടി), സിആം മൊബൈല്‍ ഇമേജ് ഇന്റന്‍സിഫയര്‍ സിസ്റ്റം (27 ലക്ഷം രൂപ) എന്നിവ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.
സുല്‍ത്താന്‍ ബത്തേരി നിയമസഭ മണ്ഡലത്തില്‍ വനംവന്യജീവി വകുപ്പിന് കീഴിലാകും വികസന പദ്ധതികള്‍ നടപ്പിലാക്കുക. വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ 18.75 കിലോമീറ്ററിലും മുത്തങ്ങ, തോട്ടമൂല ഫോറസ്റ്റ് സ്‌റ്റേഷനിലുമായി ഒന്നര കോടി രൂപ വീതം ചെലവിട്ട്
സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കും.
മരിയനാട് പ്രോജക്ടുമായി ബന്ധപ്പെട്ട് 2005 മുതല്‍
2024 വരെ തൊഴിലാളികള്‍ക്ക് നല്‍കേണ്ട സര്‍വീസ് ആനുകൂല്യങ്ങളും അധിക സമാശ്വാസ സഹായം ഉള്‍പ്പെടെ പദ്ധതികള്‍ക്കുമായി 4 കോടി രൂപ ചെലവഴിക്കും.
കല്‍പറ്റ മണ്ഡലത്തില്‍ ബിഎംബിസി നിലവാരത്തില്‍ റോഡ് നവീകരണത്തിനായി ആകും 7 കോടി രൂപയുടെ പദ്ധതി. കാക്കവയല്‍ മുതല്‍ കാരാപ്പുഴ അണക്കെട്ട് വരെയുള്ള കാരാപ്പുഴ പ്രോജക്റ്റ് റോഡ് ആണ് നവീകരിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. സംവാദങ്ങളില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ആകെ 982.01 കോടി രൂപയുടെ വികസന പദ്ധതികളായി ആണ് നടപ്പാക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍