OPEN NEWSER

Tuesday 05. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഗര്‍ഭസ്ഥ ശിശുവിന് പ്രായം 32 ആഴ്ച മാത്രം; മറുപിള്ളയില്‍ നിന്നും വേര്‍പെട്ട കുഞ്ഞിന് പുതുജീവനൊരുക്കിനന്മയുടെ കരങ്ങള്‍ ! മാനന്തവാടി മെഡിക്കല്‍ കോളേജിന് അഭിമാന നേട്ടം

  • Mananthavadi
21 May 2025

മാനന്തവാടി: വെള്ളമുണ്ട എട്ടേനാല്‍ മുണ്ടക്കല്‍ ഉന്നതിയിലെ മിനിക്കും രവിക്കും മാനന്തവാടി മെഡിക്കല്‍ കോളേജ് എന്നത് അക്ഷരാര്‍ത്ഥത്തില്‍ കരുതലിന്റെ കരങ്ങളായി മാറി.  32 ആഴ്ച മാത്രം വളര്‍ച്ചയുണ്ടായിരുന്ന ഗര്‍ഭസ്ഥ ശിശുവിന് മറുപിള്ളയില്‍ നിന്നും വേറിട്ടതുള്‍പ്പെടെയുള്ള പ്രതിസന്ധികളെ തരണം ചെയ്ത് പുനര്‍ജന്‍മം നല്‍കിയിരിക്കുകയാണ് മെഡിക്കല്‍ കോളേജിലെ  പീഡിയാട്രിക് വിഭാഗം.
പൂര്‍ണ വളര്‍ച്ചയെത്താതെ മറുപിള്ളയില്‍ നിന്നും വേര്‍പെട്ടതിനാല്‍ ശാരീരിക ബുദ്ധിമുട്ടുകളോടെ ജനിച്ച കുഞ്ഞിനെ മരണകരങ്ങളിലേക്ക് വിട്ടുനല്‍കാതെ 48 ദിവസത്തോളം നിശ്ചയദാര്‍ഢ്യത്തോടെ പരിചരിച്ച് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്
ശിശുരോഗ വിഭാഗം മേധാവി ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ വിനോദ് കുമാര്‍, വി സൂരജ്, പി സജനി, നസീറ ബാനു, ലോല എന്നിവരും മറ്റ് ജീവനക്കാരും. മുന്‍പ് നാല് തവണ ഗര്‍ഭിണിയായെങ്കിലും അതില്‍ മൂന്ന് കുട്ടികളും മരണപ്പെട്ട വേദനയിലായിരുന്നു ആ ദമ്പതികള്‍. ഒടുവില്‍ അഞ്ചാമത് ഗര്‍ഭിണിയായപ്പോള്‍ എല്ലാ പ്രതിസന്ധികളേയും തകര്‍ത്തെറിഞ്ഞ് ആ കുഞ്ഞിന് ജീവന്‍ നിലനിര്‍ത്താനുള്ള സാഹചര്യമൊരുക്കിയെന്നുള്ളതും ഏറെ ആശ്വാസദായകമാകുന്ന വാര്‍ത്തയാകുന്നു. പരാതികളും, ആരോപണങ്ങളുമെല്ലാം മെഡിക്കല്‍ കോളേജിനെതിരെ  നിരന്തരം ഉയര്‍ന്ന് വരുമ്പോഴും ജീവനക്കാര്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് പരിമിതികള്‍ക്കിടയില്‍ നിന്നും ജീവനക്കാരുടെ കൂട്ടായ്മ നേടിയേടുത്ത ഈ വിജയം.




വെള്ളമുണ്ട എട്ടേ നാല്‍ മുണ്ടക്കല്‍ ഉന്നതിയിലെ മിനിയെ ഗര്‍ഭസ്ഥാവസ്ഥയില്‍ മാര്‍ച്ച് 25നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 32 ആഴ്ച മാത്രമായിരുന്നു ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച, ഈ വളര്‍ച്ചയില്‍ ശിശുവിനെ    ജീവനോടെ  ലഭിക്കുക എന്നുള്ളത്  അപൂര്‍വ്വമാണ്. കൂടാതെ മറു കുട്ടിയില്‍ നിന്ന് വേര്‍പ്പെട്ടതിനാല്‍ മിനിക്ക് രക്തസ്രവവുമുണ്ടായി, ഗര്‍ഭസ്ഥ ശിശുവിന് സ്വന്തമായി ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ദഹനസംബന്ധമായി ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും,   ഡോക്ടര്‍മാര്‍. മനസ്സിലാക്കി.  കൃത്രിമശ്വാസം നല്‍കുന്നതിനും മറ്റ് ചികിതസക്കുമെല്ലാം ഒട്ടെറെ പരിമിതികളുണ്ടായിരുന്നു,  വല്ലാതെ  നിരാശ തോനിയ നിമിഷങ്ങളായിരുന്നു അതെന്ന് ഡോക്ടര്‍മാര്‍ ഓര്‍ക്കുന്നു    പിന്നീട് സംഭവിച്ചതെല്ലാം നിശ്ചയദാര്‍ഡ്യത്തിന്റെയും കഠിന പരിശ്രമത്തിന്റെയും മണിക്കുറുകളായിരുന്നു. ഒടുവില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 1000 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം .സാധാരണയായി 2.500 ഗ്രാം മുതല്‍ 4 കിലോ വരെയാണ് നവജാത ശിശുക്കളുടെ ഭാരം,   ഭാരം വീണ്ടും കുറഞ്ഞ് 900 ഗ്രാമിലെത്തി,        കുഞ്ഞിനെ ആരോഗ്യവാനായി മാതാ പിതാക്കളൊടൊപ്പം  പറഞ്ഞയക്കുക എന്ന ഉറച്ച തീരുമാനത്തോടെ പ്രത്യേക   നവജാത ശിശു പരിചരണ               യൂണിറ്റില്‍   (എസ് എന്‍ സി യു )    സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ പി ഷര്‍മിള, നഴ്‌സിംഗ് ഓഫീസര്‍മാരായ വി യു ഏലമ്മ, ഷീബ ജോസഫ്, പി ജെ സ്‌നേഹ, അമൃത മരിയ, ടി പി ഷൈമോള്‍ എന്നിവരുടെ കരുതലോടെയുള്ള  പരിചരണം.
അഞ്ചാമത്തേ ഗര്‍ഭമാണെങ്കിലും ജീവിച്ചിരിക്കുന്ന രണ്ടാമത്തെ മാത്രം കുഞ്ഞാണ് ഇത്. അതുകൊണ്ട് തന്നെ ഈ കുഞ്ഞ് വിലമതിക്കാന്‍ പറ്റാത്തതായിരുന്നു മിനിക്കും രവിക്കും.
48 ദിവസത്തെ പരിചരണത്തിന് ശേഷം ആരോഗ്യവാനായ കണ്‍മണിയുമായി  ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഈ കുടുംബം വീട്ടിലേക്ക് മടങ്ങി.1. 300 ഗ്രാമയി തൂക്കവും വര്‍ദ്ധിച്ചിരുന്നു,
ശിശുരോഗ
 വിഭാഗത്തിന് പൂര്‍ണ്ണ പിന്തുണയുമായി സൂപ്രണ്ട്   ഡോ: എ മൃദുലാല്‍, ആര്‍ എം ഒ ഡോ: ജി ആര്‍ ഫെസിന്‍, പി ആര്‍ ഒ എ എ ലൗലി എന്നിവരും     ഉണ്ടായിരുന്നു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രശ്രമം; പ്രതിക്ക് തടവും പിഴയും
  • എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു
  • നല്ലൂര്‍നാട് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കണം: ജില്ലാ ആസൂത്രണ സമിതി
  • തെരുവ് നായയുടെ ആക്രമണത്തില്‍ വയോധികക്ക് പരിക്ക്
  • ഏഴുലിറ്റര്‍ ചാരായവുമായി കര്‍ണാടക സ്വദേശികള്‍ പിടിയില്‍
  • കരടിയുടെ ആക്രമണത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കന് പരിക്ക്.
  • പാസ്റ്റര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ഭീഷണി പോലീസ് കേസെടുത്തു
  • കന്യാസ്ത്രീകള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, ടി സിദ്ധിഖ് എംഎല്‍എ
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • ചൂരല്‍മല പുനര്‍നിര്‍മാണം: നടക്കുന്നത് തെറ്റായ പ്രചാരണങ്ങള്‍: റവന്യൂ മന്ത്രി കെ രാജന്‍;ഒരു വീടിന് 31.5 ലക്ഷമാണ് (ജിഎസ്ടി ഒഴികെ) ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഊരാളുങ്കലിന് ഒരു വീടിന് 22 ലക്ഷം രൂപ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show