എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനേല്‍പ്പിച്ച ബാങ്കിന്റെ കാല് കോടിയോളം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്സിക്യൂട്ടീവുകളെ പോലീസ് പിടികൂടി

ബത്തേരി: എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനേല്‍പ്പിച്ച ബാങ്കിന്റെ കാല് കോടിയോളം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്സിക്യൂട്ടീവുകള്‍ പിടിയില്‍. ബത്തേരി, കുപ്പാടി, പുത്തന്‍പുരക്കല്‍ വീട്ടില്‍, പി.ആര്. നിധിന് രാജ്(34), മേപ്പാടി, ലക്കിഹില്‍, പ്ലാംപടിയന്‍ വീട്ടില്‍, പി.പി. സിനൂപ്(31)എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റു ചെയ്തത്. കേരള ഗ്രാമീണ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുന്ന ബത്തേരി നോഡല്‍ ബ്രാഞ്ചിലെ ജോലിക്കാരായിരുന്ന ഇവര്‍ 28 ലക്ഷം രൂപയാണ് കവര്‍ന്നത്. 2021 നവംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള വിവിധ കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ ബാങ്ക് ഏല്‍പ്പിച്ച മുഴുവന്‍ തുകയും നിക്ഷേപിക്കാതെ ംശവേറൃമംമഹ മരസിീംഹലറഴലാലി േഹെശു കളില്‍ തിരുത്തലുകള്‍ വരുത്തി ഒറിജിനല്‍ ആണെന്ന് വ്യാജേന ബത്തേരി ബ്രാഞ്ചില്‍ സമര്‍പ്പിച്ചു വരുകയായിരുന്നു. ബത്തേരി ഗ്രാമീണ ബാങ്ക് സീനിയര്‍ മാനേജര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍