പ്രചരണ രംഗത്ത് സജീവമായി സത്യന്‍മൊകേരി; ആവേശത്തോടെ അണികള്‍
മാനന്തവാടി: വയനാട് ലോക്സസഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന് മൊകേരിക്ക് വടക്കെ വയനാട്ടില്‍ മികച്ച സ്വീകരണവുമായി പ്രവര്‍ത്തകര്‍..രാവിലെ തൊണ്ടര്‍നാട് പഞ്ചായത്തില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. മണ്ഡലത്തിലെ പ്രധാന തൊഴില്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുമായും പ്രമുഖവ്യക്തികളുമായും സത്യന് മൊകേരി ആശയവിനിമയം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. തൊണ്ടര്‍നാട് പഞ്ചായത്ത് ഓഫിസ്, പി.എച്ച് സി, വെള്ളമുണ്ട പിഎച്ച്സി ബ്രെഡ് കമ്പനി.ഗ്ലാസ് കാരക്കാമല ഗ്ലാസ് ഫാക്ടറി അഞ്ചാംമൈല്‍ സൂപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശനം നടത്തി.
ഉച്ചയ്ക്ക് 1.30ഓടെ പനമരത്ത് എത്തി. ഉച്ചഭക്ഷണ ശേഷം നടവയല്‍ സിഎം കോളേജിലെത്തി വിദ്യാര്‍ഥികളോട് വോട്ടഭ്യര്‍ത്ഥിച്ചു. ഈ തെരഞ്ഞെടുപ്പുണ്ടാകാനുള്ള സാഹചര്യത്തെക്കുറിച്ച് ചെറിയവാക്കില്‍ കുട്ടികളോട് വിവരിച്ചു. തുടര്‍ന്ന് എരനെല്ലൂരിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളോടും മറ്റും വോട്ടഭ്യര്‍ഥിച്ചു. പനമരം ടൗണിലെ വോട്ടഭ്യര്‍ത്ഥനയും കഴിഞ്ഞ് ദ്വാരകയിലെ റേഡിയോ മാറ്റൊലിയിലെത്തി വോട്ടു ചോദിച്ചു. പിന്നീട് ഗവ.കോളേജ്, പി കെ കാളന് കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി വിദ്യാര്‍ഥികളെ കണ്ടു. ക്യാംപസുകളിലെല്ലാം തങ്ങളുടെ പ്രിയ നേതാവിനെ വിദ്യാര്‍ഥികള്‍ പൂചെണ്ടു നല്കി സ്വീകരിച്ചു. പിന്നീട് 4.15ഓടെ കാട്ടിക്കുളത്തെ തിരുനെല്ലി പഞ്ചായത്താഫീസിലെത്തി ജീവനക്കാരോടും മറ്റു പൊതു ജനങ്ങളോടും വോട്ട് ചോദിച്ചു. എല്ലാ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിക്കൊപ്പം ഫോട്ടോയെടുത്തും ഹസ്തദാനം നടത്തിയും പ്രചരണം ജനങ്ങള്‍ ഏറ്റെടുത്തു.
തുടര്‍ന്ന് തൃശിലേരി പവര്ലൂമിലെത്തി വോട്ടര്‍മാരെ കണ്ടു. ശേഷം 5.15ഓടെ തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. തുടര്‍ന്ന് രാത്രിയോടെ മാനന്തവാടി നഗരത്തിലും ഏറ്റൊവും ഒടുവില്‍ എല്‍ഡിഎഫ് മുന്‍ ജില്ലാ കണ്‍വീനറായിരുന്ന കെ വി മോഹനനേയും കുടുംബത്തേയും സന്ദര്‍ശിച്ചു. എല്‍ഡിഎഫ് നേതാക്കളായ എ എന്‍ പ്രഭാകരന്, എ ജോണി, വി കെ ശശിധരന്, പി.കെ. സുരേഷ്, ജസ്റ്റിന് ബേബി, പി.ജെ അന്റണി, കെ.മുരളിധരന്, കെ പി ഷിജു,ആലി തിരുവാള്‍, എം.എ ചാക്കോ,ശോഭ രാജന്, നിഖില്‍ പത്മനാഭന്, മെയ്തു പുവന്‍, കെ.പി രാജന്, ബിജു കുത്തുമോന്‍, കെ.പി ഷിജു വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരായ പി വി ബാലകൃഷ്ണന്, സുധി രാധാകൃഷ്ണന്, അംബിക ഷാജി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍