15 രാജ്യസഭാ സീറ്റിലേക്കുള്ള തെഞ്ഞെടുപ്പ് ഇന്ന്; യുപിയില്‍ കൊമ്പുകോര്‍ക്കാന്‍ ബിജെപിയും എസ്പിയും
ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കും. യുപിയില്‍ 10 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. അവിടെ ബിജെപിക്ക് ഏഴെണ്ണം ജയിക്കാന്‍ സാധിക്കും. സമാജ്വാദി പാര്‍ട്ടിക്ക് രണ്ടും സീറ്റുകളില്‍ ഉത്തര്‍പ്രദേശില്‍ വിജയിക്കാം. പത്താം സീറ്റില്‍ ഇരു പാര്‍ട്ടികളും കൊമ്പുകോര്‍ക്കും. കര്‍ണാടകയിലെ നാലില്‍ മൂന്നെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം ബിജെപിക്കും ജയിക്കാം. ദളിന്റേതായി അഞ്ചാമതൊരു സ്ഥാനാര്‍ഥിയും രംഗത്തുണ്ട്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എട്ടാമത്തെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ 10 രാജ്യസഭാ സീറ്റുകളിലേക്ക് 11 പേര്‍ മത്സരത്തിനുണ്ട്. 403 അംഗ നിയമസഭയിലെ നിലവിലെ അംഗബലം 399 ആയതിനാല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 37 ഒന്നാം മുന്‍ഗണനാ വോട്ടുകള്‍ ആവശ്യമാണ്. ബി.ജെ.പിക്ക് ഒറ്റയ്ക്ക് 252ഉം എന്‍.ഡി.എയ്ക്ക് ആകെ 277 എം.എല്‍.എമാരുമാണുള്ളത്.
സമാജ്വാദി പാര്‍ട്ടിക്ക് 108 പേര്‍. 'ഇന്ത്യ' മുന്നണി പാര്‍ട്ടികളുടെ പിന്തുണയോടെ അത് 110 ആയി ഉയര്‍ന്നേക്കാം. ഇതനുസരിച്ച് ബി.ജെ.പിക്ക് എട്ടാം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള വോട്ടുകളില്ല.
'ഇന്ത്യ' മുന്നണിക്ക് ഒരു വോട്ടിന്റെയും കുറവുണ്ട്.
ഹിമാചല്‍ പ്രദേശിലെ 68 അംഗ നിയമസഭയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 35 ഒന്നാം മുന്‍ഗണന വോട്ടുകള്‍ ആവശ്യമാണ്. കോണ്‍ഗ്രസിന് 40 ഉം ബി.ജെ.പിക്ക് 25ഉം എം.എല്‍.എമാരുമാണുള്ളത്.
കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിംഗ്വിക്കെതിരെ ഹര്‍ഷ് മഹാജനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
കര്‍ണാടകയില്‍ നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ അജയ് മാക്കന്‍, സയ്യിദ് നസീര്‍ ഹുസൈന്‍, ജി.സി ചന്ദ്രശേഖര്‍, ബി.ജെ.പിയുടെ നാരായണ്‍ ബന്തേജ് എന്നിവര്‍ക്കൊപ്പം ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ഡി. കുപേന്ദ്ര റെഡ്ഡിയും മത്സര രംഗത്തുണ്ട്.
224 അംഗ നിയമസഭയില്‍ വിജയിക്കാന്‍ 45 ഒന്നാം മുന്‍ഗണന വോട്ടുകള്‍ വേണം.134 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് മൂന്ന് സ്വതന്ത്രര്‍മാരുടെ പിന്തുണയോടെ മൂന്നുപേരെ ജയിപ്പിക്കാം.
66 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ആകും.എന്‍.ഡി.എ മുന്നണിയിലുള്ള ജെ.ഡി.എസിന് 19 അംഗങ്ങള്‍ മാത്രമേയുള്ളു.
രാജ്യസഭയിലെ ആകെ ഒഴിവു വരുന്ന 56 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവര്‍ അടക്കം 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .20ല്‍ ജയിച്ച ബി.ജെ.പിക്കാണ് കൂടുതല്‍ നേട്ടം.
കോണ്‍ഗ്രസ് (6), തൃണമൂല്‍ കോണ്‍ഗ്രസ് (4), വൈ.എസ്.ആര്‍ കോണ്‍ഗ്രസ് (3), ആര്‍.ജെ.ഡി (2), ബി.ജെ.ഡി (2), എന്‍.സി.പി, ശിവസേന, ബി.ആര്‍.എസ്, ജെ.ഡി.യു( ഒന്ന് വീതം) സ്ഥാനാര്‍ത്ഥികളും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
otdga2
zukgx4
g1eiqk
j3zwza
xgkbz6