കര്‍ണ്ണാടക അതിര്‍ത്തിയില്‍ കടുവയുടെ ആക്രമണത്തില്‍ 15കാരന്‍ കൊല്ലപ്പെട്ടു

കര്‍ണ്ണാടക: കാല്‍നട യാത്ര ചെയ്യുകയായിരുന്ന പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു. കര്‍ണ്ണാടക എച്ച്.ഡി.കോട്ട താലൂക്ക് അന്തര്‍സന്ത ബെല്ലി ഹഡി (വെള്ള) യില്‍താമസിക്കുന്ന .കാള പുഷ്പദമ്പതിമാരുടെ മകന്‍ മഞ്ജു (15) വിനെയാണ് കടുവ കൊന്നത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം. മാനന്തവാടി മൈസൂര്‍ റോഡിനോട് ചേര്‍ന്ന് ബെല്ലി ഹഡിയിലുള്ള മാസ്തമ്മ ക്ഷേത്രത്തിലേക്ക് പകല്‍ സമയം കൂട്ടുകാരുമൊത്ത്‌റോഡിലൂടെ നടന്ന് പോകുന്നതിന്നിടയില്‍മഞ്ജുവിനെ കടുവ പിടികൂടുകയായിരുന്നു.കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടു.കടുവ മഞ്ജുവിന്റെ ശരീരം വനത്തിനുള്ളിലേക്ക് പതിനഞ്ച് മീറ്ററോളം ദൂരംവലിച്ച് കൊണ്ട് പോവുകയും ചെയ്തു.നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ കടുവ വനത്തിനുള്ളിലേക്ക് പോവുകയായിരുന്നു. ബെല്ലി ഹഡി (വെള്ള) ആന വളര്‍ത്തല്‍ കേന്ദ്രത്തിന് സമീപം വെച്ചാണ് കുട്ടിയെ കടുവ പിടികൂടിയത്.മഞ്ജുവിനെ എച്ച്.ഡി.കോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.കേരള അതിര്‍ത്തിയായ ബാവലിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് ബെല്ലി ഹഡി. ജനുവരി 12 ന് വയനാട് മാനന്തവാടി പുതുശ്ശേരി വെച്ച് കടുവയുടെ ആക്രമണത്തില്‍ പള്ളിപ്പുറത്ത് തോമസ് എന്ന സാലു മരണപ്പെട്ടിരുന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍