സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നു, സ്‌കൂളുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം; മുഖ്യമന്ത്രി

തിരുവന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞുങ്ങളെ ചില മാഫിയകള്‍ ലക്ഷ്യമിടുന്നു. മയക്കുമരുന്നിന് അടിപ്പെട്ടാല്‍ മനുഷ്യനല്ലാതാകും. അത്തരമൊരു സമൂഹത്തെ തന്നെ ഉണ്ടാക്കാനാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കണം. അതിനാലാണ് പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തുന്നത്. കുട്ടികളെ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയണം. സ്‌കൂളുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പൊലീസ് സേനയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വേണ്ടെന്നും അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികവുറ്റ കുറ്റാന്വേഷണരീതി സംസ്ഥാനത്ത് നടപ്പാക്കും. ചില കുറ്റവാളികള്‍ രക്ഷപ്പെടുന്ന അവസ്ഥ നിലവിലുണ്ട്. ഇത് മാറും. കേരളത്തിനു പുറത്തുള്ളവരെ അവിടെയെത്തി പിടിക്കുന്ന നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനു മാതൃകയായ ക്രമസമാധാനനിലയുള്ള സംസ്ഥാനമാണ് കേരളം. പൊലീസിന്റെ പ്രവൃത്തികളെക്കുറിച്ച് ഏറെ ആശങ്കയുള്ളത് വലതുപക്ഷത്തിനാണ്. അത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങള്‍ അടുത്തിടെയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍