വയനാട് മെഡിക്കല്‍ കോളേജിന് അഭിമാന നിമിഷം...! മരണാനന്തരം യുവാവിന്റെ നേത്രദാനം; രണ്ട് പേര്‍ക്ക് കാഴ്ചക്ക് വഴിയൊരുക്കി നേത്രരോഗ വിഭാഗം
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന് ഇത് അഭിമാന നിമിഷം. മരണാനന്തരം കണ്ണുകള്‍ എടുത്ത് മാറ്റി വെക്കുന്നതിനുള്ള നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ആശുപത്രിയിലെ നേത്രരോഗ വിഭാഗം മാതൃകയായത്. ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ദൗത്യം ലക്ഷ്യപ്രാപ്തിയിലെത്തിയത് .ഒക്ടോബര്‍ മൂന്നിന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട യുവാവിന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് ബന്ധുക്കള്‍ സമ്മതം അറിയിച്ചതൊടെയാണ് ഐ ബാങ്ക് ജീവനക്കാര്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. മോര്‍ച്ചറിയിലെത്തി കോര്‍ണിയ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയും മൃതശരീരത്തില്‍ നിന്നും നീക്കം ചെയ്ത കോര്‍ണിയ എം കെ മീഡീയയില്‍ സൂക്ഷിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്ന് അവിടെ നിന്നും രണ്ട് പേര്‍ക്ക് കോര്‍ണിയ മാറ്റി വെച്ച് നല്‍കുകയുമായിരുന്നു. ഡോക്ടര്‍മാരായ ഡോ:ടി.വിനിജ, വിന്നി ജോയ്, കെ.എം ധന്യ സ്റ്റാഫ് നഴ്‌സ് ലിസ്‌ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു നേത്രദാന ശസ്ത്രക്രിയ നടത്തിയത്.
നേത്രദാനം മഹാദാനം എന്ന സന്ദേശത്തെ പൊതു ജനങ്ങളിലെക്കെത്തിക്കാന്‍ കഴിഞ്ഞതില്‍ എറെ സന്തോഷമുണ്ടെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ: വിന്നി പറഞ്ഞു. ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ദൗത്യം വിജയകരമായി പൂര്‍ത്തിയാകുന്നത്. ഐ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാകുന്ന തൊടെ കാഴ്ചയില്ലാത്ത ലോകത്ത് ജീവിക്കുന്ന നിരവധി പേര്‍ക്ക് പ്രകാശമായി മാറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍