സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതിയുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്
മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതി ആരംഭിക്കുന്നു. മീനങ്ങാടി സാമൂഹികാ രോഗ്യകേന്ദ്രത്തിന്റെയും കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള തീവ്രപരിശീലന പരിപാടിക്ക് ഒക്ടോബര്‍ 30 ന് തുടക്കമാകും. കോവിഡിനോടൊപ്പം അതിശക്തമായി കാന്‍സറിനെതിരെ എന്ന മുദ്രാവാക്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്.ആശാവര്‍ക്കര്‍മാര്‍ ,കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കാണ് വളണ്ടിയര്‍ പരിശീലനം നല്‍കുന്നത്.
പദ്ധതിയുടെ അടുത്ത ഘട്ടമായി പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കാന്‍സര്‍ ബോധവല്‍ക്കരണം, കാന്‍സര്‍ സാധ്യതാലക്ഷണം ഉള്ളവരെ കണ്ടെത്തല്‍ , സര്‍വ്വ എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തും, പഞ്ചായത്തിലെ 34000 ത്തോളം ആളുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഗ്യഹസന്ദര്‍ശനപരിപാടി. ഇതിന്റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ സാധ്യത ലക്ഷണം സംശയിക്കുന്നവരെ ഗ്രാമതലഫില്‍റ്റര്‍ ക്യാമ്പില്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കും. മെഗാക്യാമ്പില്‍ അത്യാധുനിക സൗകര്യങ്ങളടങ്ങിയ സഞ്ചരി ക്കുന്ന ആശുപ്രതിയായ സഞ്ചീവനി ടെലി ഓങ്കോളജി യൂണിറ്റിന്റെ സേവനം ലഭ്യമാക്കും, വായിലെ കാന്‍സര്‍, സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, വന്‍കുടല്‍മലാശയകാന്‍സര്‍ തുടങ്ങി കൂടുതലായി കണ്ടുവരുന്ന കാന്‍സറുകളെല്ലാം വളരെ നേരത്തെ കണ്ടെത്തുന്നതിനുളള അള്‍ട്രാസൗണ്ട് സ്‌കാന്‍, ഡിജിറ്റല്‍ മാമോഗ്രാം ; ലാബ്. വീഡിയോ കോണ്‍ഫറന്‍സിംങ് സംവിധാനം തുടങ്ങിയവയെല്ലാം ഉപയോഗപ്പെടുത്തിയാണ് പരിശോധന, കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭ്യമാക്കും. വളരെ നേരത്തെയുള്ള അവസ്ഥയില്‍ കാന്‍സര്‍ കണ്ടെത്തുന്ന തിനാല്‍ പൂര്‍ണ്ണ ചികിത്സ സാധ്യമാക്കുകയും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ ആകുമെന്നതും പദ്ധതിയുടെ നേട്ടമാണ്. നവംബര്‍ 30 നകം പദ്ധതിയുടെ എല്ലാഘട്ടങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍