വിത്യസ്തങ്ങളായ കുരുമുളക് വള്ളികളുടെ സംരക്ഷകനായി ജോളി എന്ന കര്‍ഷകന്‍.
മാനന്തവാടി: അറുപതോളം ഇനം കുരുമുളക് വള്ളികള്‍ സംരക്ഷിക്കുന്ന ഒരു കര്‍ഷകനുണ്ട് എടവക പഞ്ചായത്തിലെ എള്ളുമന്ദം പ്രദേശത്ത്. ജോളി എന്ന ഈ കര്‍ഷകന്‍ കുരുമുളക് കൃഷിയില്‍ വിജയഗാഥ കൊയ്യുകയാണ്. കുരുമുളക് കൃഷിയെ കൃത്യമായി പരിപാലിച്ചാല്‍ നല്ല വിളവ് ലഭിക്കും എന്നതാണ് ജോളിയുടെ അനുഭവപാഠം. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ കറുത്തപൊന്നിനെ ഇത്രയധികം പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ചുരുക്കം ചില കര്‍ഷകര്‍ മാത്രമാണ് ഇന്ന് വയനാട് ജില്ലയിലുള്ളത് .അതില്‍ വേറിട്ട ഒരു കര്‍ഷകനാണ് ജോളി. ഇദ്ദേഹത്തിന്റെ രണ്ടേക്കറോളം വരുന്ന കൃഷിയിടത്തില്‍ അറുപതോളം ഇനം കുരുമുളക് വള്ളികളെ സംരക്ഷിച്ചുപോരുന്നുണ്ട്. പന്നിയൂര്‍ വള്ളികള്‍ തന്നെ 5 ഇനങ്ങള്‍ ഉണ്ടിവിടെ, കല്ലുവള്ളി, കരിമുണ്ട, വല്ലാര്‍കൊണ്ട, ഉതിരന്‍, ഗിരിമുണ്ട, വാളന്‍ കോടന്‍ തുടങ്ങി, തെക്കന്‍ കുരുമുളകും, പാലോട് കുരുമുളക് ഇനങ്ങളും ഇവിടെ പരിപാലിച്ചു പോരുന്നുണ്ട്. എടവക കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഇദ്ദേഹത്തിന് നല്‍കുന്നുണ്ട്. വയനാട്ടില്‍ കുരുമുളക് കൃഷിയുടെ വില്ലനായ കുമിള്‍ രോഗങ്ങള്‍ക്കെതിരെ ജൈവ കുമിള്‍ കീടനാശിനികള്‍ കൃത്യസമയത്ത് ഉപയോഗിച്ചും, ചാണകവും, ജീവാണുവളങ്ങളും നല്‍കി കൃത്യമായി പരിപാലിച്ചുമാണ് ഓരോ കുരുമുളക് വള്ളികളെയും ഇദ്ധേഹം സംരക്ഷിക്കുന്നത്. തോട്ടം കിളച്ച് മറക്കാറില്ല. അതിനുപകരം കാട് ചെത്തി കുരുമുളകുവള്ളികള്‍ക്ക് പുതയിടല്‍ ആണ് പതിവ്. അതിനാല്‍ തന്നെ ഇവിടെ രോഗങ്ങളും കുറവാണ്. പല ഇനത്തിലുള്ള കുരുമുളക് വളര്‍ത്തുന്ന തിനാല്‍ മെച്ചപ്പെട്ട ഉല്‍പ്പാദനവും ലഭിക്കുന്നുണ്ട്. പൂര്‍ണ്ണ പിന്തുണയുമായി കുടുംബവും ജോളിക്കൊപ്പമുണ്ട്. കുരുമുളകിന്റെ പുറമേ തോട്ടത്തില്‍ സമ്മിശ്ര കൃഷിരീതിയുമാണ് ഈ കര്‍ഷകന്‍ ചെയ്തുവരുന്നത്. മികച്ചൊരു നെല്‍ കര്‍ഷകന്‍ കൂടിയാണ് ജോളി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍