OPEN NEWSER

Wednesday 09. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വൈത്തിരി വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലെന്ന ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുന്നു ;ജലീലിന്റെ സമീപത്തെ തോക്കില്‍ നിന്നും വെടിയുതിര്‍ന്നില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് 

  • Kalpetta
28 Sep 2020

 

വൈത്തിരി:വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ 2019 മാര്‍ച്ച് 6 ന് ജലീല്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെ ആയിരുന്നുവെന്ന ബന്ധുക്കളുടെയും, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആരോപണം  ബലപ്പെടുത്തുന്ന രീതിയില്‍ ഫോറന്‍സിക് പരിശോധനാ ഫലം. ജലീലിന്റെ മൃതദേഹത്തിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ തോക്കില്‍ നിന്ന് വെടി പൊട്ടിയിട്ടില്ലെന്നും, തോക്ക് പിടിച്ചിരുന്ന വലതു കൈയില്‍ നിന്ന് ശേഖരിച്ച സാംപിളില്‍ വെടിമരുന്നിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീല്‍ ആദ്യം വെടിവെച്ചപ്പോള്‍ ആണ് തിരിച്ച് വെടിവെച്ചതെന്ന പൊലീസ് വാദം ഖണ്ഡിക്കുന്നതാണ് റിപ്പോര്‍ട്ടെന്നും, നടന്നത് വ്യാജ ഏറ്റുമട്ടലാണെന്ന് വ്യക്തമായതായും ജലീലിന്റെ സഹോദരന്‍സി.പി. റഷീദ് പറഞ്ഞു.കോടതിയില്‍  നല്‍കിയ തോക്കുകള്‍ തിരിച്ച് ലഭിക്കണമെന്ന് കാണിച്ച് പൊലീസ് നല്‍കിയ അപേക്ഷക്കെിതിരെ ജലീലിന്റെ കുടുംബം നല്‍കിയ ഹര്‍ജിയെ തുടര്‍!ന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ജലീല്‍ന്റെ ഇടതു കയ്യില്‍ നിന്നെടുത്ത സ്വാബില്‍ ലെഡിന്റെ അംശം കണ്ടെത്തിയതായി ഫോറന്‍സിക് റിപ്പോര്‍ട് പറയുന്നു.പക്ഷെ അതേ റിപ്പോര്‍ട്ടില്‍ ഇടതു കയ്യില്‍ നിന്നെടുത്ത സ്വാബില്‍ (ഐറ്റം 68 )വെടിമരുന്നിന്റെ അവശിഷ്ടം ഇല്ല എന്നും പറയുന്നു.  ജലീല്‍ വെടി ഉതിര്‍ത്തതായി പറയുന്ന തോക്കില്‍ നിന്ന് വെടി പൊട്ടിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ ഇടതു കയ്യില്‍ എങ്ങനെ ലെഡിന്റെ അംശം വന്നു എന്ന് റിപ്പോര്‍ട്ടില്‍ വിശദീകരണമില്ലാത്തത് സംശയാസ്പദമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.. പൊലീസുകരുടേതായ വെടിയുണ്ടാകളല്ലാതെ മറ്റു വെടിയുണ്ടകള്‍ കണ്ടെത്തിയതായി ബാലിസ്റ്റിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല.ആരുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ട കൊണ്ടാണ് ജലീല്‍ കൊല്ലപെട്ടത് എന്നും  പരിശിധനയില്‍ കണ്ടെത്തിയില്ല.ഇതു കൊലപാതകിയായ പൊലീസുകാരെ രക്ഷിക്കാനാണെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും ആരോപണമുയരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
  • 'വയനാട് മെഡിക്കല്‍ കോളേജ് ' മടക്കിമല ബസ് സ്‌റ്റോപ്പില്‍ ആക്ഷന്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചു
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പള്ളിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ജി. ജനവിധി തേടുന്നു
  • വയനാടിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് 250 എംബിബിഎസ് സീറ്റുകള്‍
  • നടുവൊടിക്കുന്ന യാത്ര; യാത്രികര്‍ക്ക് കുഴമ്പ് നല്‍കി സിപിഐഎം പ്രതിഷേധിച്ചു
  • പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ
  • കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show