വണ്ടിക്കടവ് പ്രദേശത്ത് കടുവാ ശല്യം രൂക്ഷം
പുല്‍പ്പള്ളി:പുല്‍പ്പള്ളി വണ്ടിക്കടവ് പ്രദേശത്ത് ജനവാസ കേന്ദ്രത്തില്‍ കടുവാ ശല്യം വര്‍ദ്ധിച്ചതോടെ കര്‍ഷകര്‍ ഭീതിയില്‍.കഴിഞ്ഞ ഒരാഴ്ച്ചയായി വണ്ടിക്കടവ് പ്രദേശങ്ങളില്‍ കടുവാ ശല്യം രൂക്ഷമായതോടെ ഇവിടുത്തുകാര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.കഴിഞ്ഞദിവസം രാത്രിയില്‍ തറയില്‍ കുര്യന്റെ പറമ്പില്‍ നിന്ന് കടുവ കാട്ടുപന്നിയെ കൊന്നുതിന്നതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.പരിശോധനയില്‍ കടുവയുടെ കാല്‍പ്പാട് കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയും തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.പ്രദേശത്ത് മാസങ്ങളായി ആനശല്യം മൂലം വ്യാപക കൃഷിനാശമാണുണ്ടായത്.ഇതിന് പുറമെ കടുവ ശല്യം കൂടി രുക്ഷമായതോടെ വളര്‍ത്തുമൃഗങ്ങളെ പോലും വളര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശത്തെ കര്‍ഷകര്‍. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കൂട് വച്ച് പിടി കുടുന്നതിനാവശ്യമായ നടപടി സ്വകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.വനം വകുപ്പ് കൃഷിയിടത്തില്‍ ക്യാമറ സ്ഥാപിക്കുകയും പ്ലട്രാളിഗ് നടത്തുകയും ചെയ്യും
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍