മിന്‍ഹാജും അര്‍ഷാദും പരീക്ഷയെഴുതാന്‍ എത്തിയത് കര്‍ണാടകയില്‍ നിന്നും തോണിയില്‍
പുല്‍പ്പള്ളി:മിന്‍ഹാജും അര്‍ഷാദും എസ് എസ് എല്‍ സി പരീക്ഷയെഴുതാന്‍ എത്തിയത് കര്‍ണാടകയില്‍ നിന്നും തോണിയില്‍. കേരള കര്‍ണാടക അതിര്‍ത്തിഗ്രാമമായ ബൈരക്കുപ്പയില്‍ നിന്നും ഇരുവരും പഠിക്കുന്ന പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ജിഎച്ച്എസ് എസിലെത്താനുള്ള ഏകമാര്‍ഗമാണ് പെരിക്കല്ലൂരിലെ തോണിക്കടവ്.ഗ്രാമപഞ്ചായത്തിന്റെയും, ജില്ലാഭരണകൂടത്തിന്റെയും അനുമതിയോടെയാണ് കുട്ടികള്‍ തോണിയില്‍ പെരിക്കല്ലൂരിലേക്കെത്തിയത്. ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന കബനിനദി കടക്കാന്‍ പതിറ്റാണ്ടുകളായി ഇരും സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ആശ്രയിക്കുന്ന മാര്‍ഗമാണ് തോണിയാത്ര.കര്‍ണാടക ഗ്രാമമായ ബൈരക്കുപ്പയില്‍ നിന്നും ആകെ 12 കുട്ടികളാണ് പരിക്ഷയെഴുതാന്‍ പെരിക്കല്ലൂരിലേക്ക് വരുന്നത്. ചൊവ്വാഴ്ച എസ് എസ് എല്‍ സി പരീക്ഷ മാത്രമായിരുന്നു പെരിക്കല്ലൂര്‍ സ്‌കൂളില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച ഹയര്‍ സെക്കന്ററി പരീക്ഷകള്‍ കൂടി ആരംഭിക്കുന്നതോടെ ആകെ 12 കുട്ടികള്‍ തോണിക്കടവ് വഴി കേരളത്തിലേക്കെത്തും.രാവിലെയും വൈകിട്ടും പ്രത്യേകം ഏര്‍പ്പാട് ചെയ്ത തോണിക്കാരനാണ് കുട്ടികളെ പരീക്ഷക്കെത്തിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍