തിരുനെല്ലിയിലെ മാന്‍വേട്ട;സംഘത്തിനെതിരെ ആയുധ നിയമ പ്രകാരം കേസെടുത്തു
തിരുനെല്ലി :തിരുനെല്ലി അപ്പപാറയില്‍ മാനിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കുന്നതിനിടെ തോക്കും, വെടിമരുന്നുമടക്കം വേട്ട സംഘത്തെ പിടികൂടിയ സംഭവത്തില്‍ തിരുനെല്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളായ തിരുനെല്ലി സ്വദേശി ഉണ്ണി,തവിഞ്ഞാല്‍ വിമലനഗര്‍ ആലക്കാമുറ്റം രാമന്‍(46),രാമന്റെ അനുജന്‍ ബാലന്‍, വിമലനഗര്‍ സ്വദേശികളായ വെള്ളരി സുരേഷ്, വെള്ളരി വിനോദ്,പിന്നെ രണ്ട് പേര്‍ എന്നിവര്‍ക്കെതിരയാണ് കേസ് എടുത്തത്.ആംസ് ആക്ട് പ്രകാരവും, എക്‌സപ്ലോസീവ് ആക്ട പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. റെയിഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ് തിരുനെല്ലി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെപ്തംബര്‍ 4 ആണ് കേസിനാസ്പദമായ സംഭവം.
അപ്പപാറ ഷങ്കുമൂല ആക്കൊല്ലി എസ്‌റ്റേറ്റിന് സമീപം വനത്തില്‍ സെപ്തംബര്‍ 4 ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപ്പപാറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുനിലിന്റെ നേതൃത്വത്തില്‍ പുള്ളിമാനിറച്ചി പിടികൂടിയത്.പട്രോളിംഗിനിടെ വെടിയൊച്ച കേട്ട വനപാലക സംഘം നടത്തിയ തിരച്ചിലിലാണ് മാന്‍വേട്ട കണ്ടെത്തിയത്.വിമലനഗര്‍ ആലക്കാമുറ്റം രാമനെ സംഭവ ദിവസം തന്നെ പിടുകൂടിയിരുന്നു.മറ്റുള്ളവര്‍ പിന്നീട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെയാണ് തിരുനെല്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍