പുല്‍പ്പള്ളിയില്‍ രണ്ട് പേര്‍ക്ക് വെടിയേറ്റു;ഒരാള്‍ മരിച്ചു;ഒരാള്‍ക്ക് പരുക്ക്
പുല്‍പ്പള്ളി:സ്വകാര്യ ബസ്,ടിപ്പര്‍ െ്രെഡവറായ പുല്‍പ്പള്ളി കാപ്പിസെറ്റ് കന്നാരം പുഴയില്‍ കാട്ടുമാക്കേല്‍ നിധിന്‍ പത്മന്‍ (വര്‍ക്കി 34) ആണ് മരിച്ചത്.ഇയ്യാളുടെ പിതൃസഹോദരന്‍ കാട്ടുമാക്കേല്‍ കിഷോര്‍ (55) എന്നയാളെ ഗുരുതര പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.അയല്‍വാസിയായ പുളിക്കല്‍ ഷാര്‍ലി എന്നയാളാണ് വെടിവെച്ചതെന്ന് സൂചന.ഇടത് നെഞ്ചിന് വെടിയേറ്റ നിധിന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.കിഷോറിന് വയറിനാണ് വെടിയേറ്റത്. നാടന്‍ തോക്കുപയോഗിച്ചാണ് വെടിവെ ച്ചതെന്നാണ് സൂചന.വെടിവെപ്പിന് ശേഷം പ്രതി വനത്തിലേക്ക് കടന്നതായും സൂചനയുണ്ട്.പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി യിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍