മാനന്തവാടിയിലെ തോല്‍വി: കെ.പി.സി.സി.നേതൃത്വം അന്വേഷിക്കണം: പി.കെ.ജയലക്ഷ്മി.
മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് ഉണ്ടായ പരാജയം പഠിക്കണമെന്ന് കെ.പി.സി.സി.യോട് സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ കൃത്യമായ എതിര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതാണ് താഴെ തട്ടിലെ പ്രവര്‍ത്തകര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ളവര്‍ എതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതു കൊണ്ടാണ് വയനാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ വിജയമുണ്ടായിട്ടും യു.ഡി.എഫിന് മേല്‍ക്കൈ ഉള്ള മാനന്തവാടിയിലെ പരാജയത്തിന് പ്രധാന കാരണമെന്നും ജയലക്ഷ്മി പറഞ്ഞു.
പ്രചരണ സമയത്ത് രാഹുല്‍ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായിരുന്ന ന്യായ് പദ്ധതിയെക്കുറിച്ചും പ്രകടന പത്രികയിലെ കര്‍ഷക കടാശ്വാസ പദ്ധതിയെ കുറിച്ചുമൊന്നും വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചില്ല. ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ചില്ല. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍. ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ സ്തുതി പാഛകരായിരുന്നു. നല്ലൊരു വിഭാഗം യു.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥിയുടെയും വിജയത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ചപ്പോള്‍ ചെറിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും നിശബ്ദരായിരുന്നു. പ്രവര്‍ത്തിച്ച ഭാരവാഹികളെയും പ്രവര്‍ത്തകരെയും അവഹേളിക്കാനും അപമാനിക്കാനുമാണ് ഇപ്പോള്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. നിജ സ്ഥിതികള്‍ പുറത്ത് കൊണ്ടുവരുന്നതിനും കോണ്‍ഗ്രസിനെ ശാക്തീകരിക്കുന്നതിനും കെ.പി. സി.സി. ഒരു അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍