പോക്‌സോ കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
വെള്ളമുണ്ട: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാള്‍ക്ക് ഐപിസി, പോക്‌സോ, ഐ ടി ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം 15 വര്‍ഷം തടവും 242000 രൂപ പിഴയും വിധിച്ചു. വെള്ളമുണ്ട കാഞ്ഞായി വീട്ടില്‍ അബ്ദുള്‍ റഷീദ്(40) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണ കുമാര്‍ ശിക്ഷിച്ചത്.
2021 ല്‍ ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി ഫോണിലൂടെ നിരന്തരം പിന്തുടര്‍ന്ന് വിവിധയിടങ്ങളില്‍ കൊണ്ടുപോയി കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയും ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
അന്നത്തെ വെള്ളമുണ്ട സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഓ ആയിരുന്ന ഷജു ജോസഫാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അസി. സബ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
