സ്‌ഫോടനത്തില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണം: ബാല ഗാന്ധിദര്‍ശന്‍ വേദി
ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കളിച്ചു കൊണ്ടിരിക്കെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്ന് കുട്ടികളും മരണമടഞ്ഞിട്ടും സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്താത്തത് സര്‍ക്കാരിന്റെയും ബാലാവകാശ കമ്മീഷന്റെയും വീഴ്ച്ചയാണെന്ന് കേരളാ പ്രദേശ് ബാലഗാന്ധി ദര്‍ശന്‍ വേദി.വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണിന് സമീപം കഴിഞ്ഞ മാസം ആളൊഴിഞ്ഞ പുരയിടത്തില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ക്കാണ് സ്‌ഫോടനത്തില്‍ ഗുരുതര പൊള്ളലേറ്റത്.ഏപ്രില്‍ 26 ന് കുട്ടികളായ മുരളിയും,അജ്മലും മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫെബിന്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.ഇതിന്റെ സത്യാവസ്ഥ കണ്ടെത്തുവാനോ, സ്‌ഫോടന വസ്തുസൂക്ഷിച്ച സാമൂഹ്യ വിരുദ്ധര്‍ ആരെന്ന് കണ്ടെത്താനോ കേസ് അന്വേഷിക്കുന്ന ലോക്കല്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരം സംഭവങ്ങളില്‍ സ്വമേധയാ ഇടപെടേണ്ട ബാലവാകാശ കമ്മിഷന്റെ മൗനവും ഖേദകരമാണ്.പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളും മരണപ്പെട്ടിട്ടും അവരുടെ കുടുംബംഗള്‍ക്ക് നീതി ലഭിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കാത്തത് അപലപനീയമാണ്. കുറ്റവാളികളെ ഉടന്‍ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും കുട്ടികളെ നഷ്ടപ്പെട്ട കുടുംബംഗള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്നും കേരളാ പ്രദേശ് ബാല ഗാന്ധിദര്‍ശന്‍ വേദി ജില്ലാ കമ്മറ്റി ആവിശ്യപ്പെട്ടു.
ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍ ഇ.വി. അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ സജി തോമസ്, എല്‍ദോ ഫിലിപ്പ്, കുര്യാക്കോസ് ആന്റണി, അഡ്വ.ഗ്ലോറി ജോര്‍ജ്, ധന ലക്ഷമി, സജി. ടി.ജി, ജയപ്രഭ, സഫ് വാന്‍ പി.അഡോണ്‍ ജോണ്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms