വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ കബനി തീരത്തേക്ക്
പുല്‍പ്പള്ളി: കര്‍ണ്ണാടകയിലെ വനമേഖലകള്‍ കരിഞ്ഞുണങ്ങിയതോടെ തീറ്റയും വെള്ളവും തേടി കാട്ടാനകള്‍ കബനി തീരങ്ങളിലേക്ക്. കാടാകെ വരണ്ടുണങ്ങിയതോടെ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് അധികവും കരിയിലകള്‍ മാത്രമാണ് ഭക്ഷിക്കാന്‍ കിട്ടുന്നത്. ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലകള്‍ കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയിരിക്കുകയാണ്. വനത്തിലെ ജലസ്രോതസുകള്‍ വറ്റി പച്ചപ്പ് കുറഞ്ഞതോടെയാണ് വന്യമൃഗങ്ങള്‍ വയനാട് വന്യജീവി സങ്കേതത്തിലേക്കെത്തുന്നത്. കര്‍ണ്ണാടക,തമിഴ്‌നാട് വനപ്രദേശത്ത് ഇത്തവണ വരള്‍ച്ച രൂക്ഷമാണ്. കാട്ടാനകള്‍ അതിര്‍ത്തി പ്രദേശങ്ങളിലെത്തിയതോടെ കൃഷിയിടങ്ങളിലിറങ്ങുമോയെന്ന ആശങ്കയിലാണ് അതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ഷകര്‍. കര്‍ണ്ണാടക വനംവകുപ്പ് 24 മണിക്കൂറും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍