പോലീസിനെ ചേര്‍ത്ത് സാമൂഹിക ലഹളക്ക് ഇടയാക്കുന്ന വിധത്തില്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് ;ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു
മേപ്പാടി: മേപ്പാടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ സമൂഹ മധ്യത്തില്‍ അവഹേളിച്ചു കൊണ്ടും, സമൂഹത്തില്‍ ലഹളയ്ക്ക് ഇടയാക്കുന്ന തരത്തില്‍ പ്രകോപനപരമായി ഫേയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതായും ആരോപിച്ച് ബി.ജെ.പി നേതാവിനെതിരെ കല്‍പ്പറ്റ സൈബര്‍ പോലീസ് കേസെടുത്തു. ബി.ജെ.പി കല്‍പ്പറ്റ നിയോജക മണ്ഡലം ജന.സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മലക്കെതിരെയാണ് സമൂഹത്തില്‍ ലഹളയ്ക്ക് ഇടയാക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരം കല്‍പ്പറ്റ സൈബര്‍ പോലീസ് കേസെടുത്തത്. ചൂരല്‍മലയിലെ യുവാക്കള്‍ക്കെതിരെ കഞ്ചാവ് ഉപയോഗത്തിന് മേപ്പാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപെട്ട് കടുത്ത ഭാഷയിലുള്ള പ്രതികരണവുമായാണ് ഷാജിമോന്‍ പോസ്റ്റിട്ടത്. പോലീസ് ഇന്‍സ്‌പെക് ടര്‍ക്കെതിരെ കൈക്കൂലി ആരോപണമടക്കം ഉന്നയിച്ചും, വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയുമായിരുന്നു ഷാജിമോന്റെ പോസ്റ്റ്.
പോലീസ് പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടം അന്വേഷിക്കണമെന്നും, പ്രദേശത്തെ മയക്കുമരുന്നില്‍ മുക്കാനുള്ള ഗൂഢാലോചനക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മറ്റും ആവശ്യപ്പെട്ട് തുടങ്ങുന്ന പോസ്റ്റില്‍ പിന്നീട് കൈക്കൂലി ആരോപണവും, വര്‍ഗ്ഗീയ പരാമര്‍ശവും കടന്നു വരുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് കല്‍പ്പറ്റ സൈബര്‍ പോലീസ് െ്രെകം നമ്പര്‍ 2/ 21 പ്രകാരം ഷാജിമോനെതിരെ കേസെടുത്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍