പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് ഉമ്മന്‍ചാണ്ടി. നേമത്ത് നിന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നു. പുതുപ്പള്ളിയില്‍ തന്റെ പേര് അംഗീകാരമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ അണികള്‍ പ്രകടനവുമായി എത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയെ നേമത്തേയ്ക്ക് വിട്ടു നല്‍കില്ലെന്ന മുദ്രാവാക്യം വിളികളുമായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അണികള്‍ എത്തിയത്. ഡല്‍ഹിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വീട്ടില്‍ എത്തുന്നതിന് മുന്നോടിയായി പ്രവര്‍ത്തകര്‍ പരിസരത്ത് തടിച്ചുകൂടി. വളരെ കഷ്ടപ്പെട്ടാണ് ഉമ്മന്‍ചാണ്ടി വീടിനുള്ളില്‍ പ്രവേശിപ്പിച്ചത്.
ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജസ്റ്റിന്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില് കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വീടിന് പുറത്തിറങ്ങുകയും ജസ്റ്റിനെ ഫോണില്‍ ബന്ധപ്പെട്ട് താഴെയിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ താഴെ ഇറങ്ങി. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടാല്‍ പിന്നെ തങ്ങള്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ എന്ന് ജസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാന്‍ഡോ, സോണിയ ഗാന്ധിയോ രാഹുലോ ആര് പറഞ്ഞാലും തങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ വിട്ടു നല്‍കില്ലെന്നും ജസ്റ്റിന്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍