ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: പാചകവാതക, ഇന്ധനവില വര്‍ധിപ്പിച്ച് ജനജീവിതം ദുരതത്തിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയിലും വിഷയത്തില്‍ ഇടപെടാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിലും പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണ കമ്പികള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആരോപിച്ചു.
മെയ് പകുതിക്ക് ശേഷം പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് 7.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 29 രൂപയാണ് കഴിഞ്ഞദിവസം കൂട്ടിയത്. നാലുമാസത്തിനിടെ 89 രൂപ വര്‍ധിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെകൂടി. വിലവര്‍ധനയില്‍ ലഭ്യമാകുന്ന അധികനികുതി ഉപേക്ഷിച്ച് വിലക്കയറ്റത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല. ഇ!ൗ വിഷയങ്ങളെല്ലാം ഉയര്‍ത്തിയായിരുന്നു മഹിളകളുടെ സമരം.
മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ലതിക മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ജി ബീന അധ്യക്ഷയായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രുഗ്മിണി സുബ്രഹ്മണ്യന്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍ പി കുഞ്ഞുമോള്‍, എല്‍സി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബീനാ വിജയന്‍ സ്വാഗതവും പി വി ഏലിയാമ്മ നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
