എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
കല്‍പ്പറ്റ: വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ ജാഗ്രതാ നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. നിലവില്‍ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരില്‍ രോഗബാധ സംശയിക്കപ്പെടുന്നവര്‍ക്ക് പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ക്വാറന്റൈന്‍ നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ ബ്ലോക്ക് ഉപയോഗപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
