കൂട്ടബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.
ബത്തേരി: ഭര്‍തൃമതിയായ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തകേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. മാനന്തവാടി പാലാക്കുളി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന കോട്ടേഴ്‌സില്‍ വച്ച് വീട്ടമ്മയെ പീഡിപ്പിച്ചു എന്ന് പരാതിയില്‍ മാനന്തവാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കണിയാരം സ്വദേശി വിപിന്‍ ജോര്‍ജ്ജിനെയാണ് കുറ്റക്കാരന്‍ അല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. 2023 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ വന്നതിന്റെ അടിസ്ഥാനത്തിലാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് എ.ബി അനൂപ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് സ്മിത പി എസ് ഹാജരായി.ഇതേ കേസിലെ മറ്റൊരു പ്രതി നിലവില്‍ ഒളിവിലാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
