പോക്‌സോ കേസില്‍ പ്രതിക്ക് 16 വര്‍ഷം തടവും 25000 രൂപ പിഴയും

മേപ്പാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ ആക് ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് 16 വര്‍ഷം തടവും 25000 രൂപ പിഴയും. മുപ്പൈനാട്, നെടുമ്പാല തുരുത്തില്‍ വീട്ടില്‍ മണി (58)യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2020 നവംബറില്‍ രെജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. രണ്ടു വര്‍ഷത്തോളം ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തി വരികയായിരുന്നു. അന്നത്തെ മേപ്പാടി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.സി സജീവ് കേസ് രെജിസ്റ്റര്‍ ചെയ്ത് ആദ്യന്വേഷണം നടത്തുകയും പിന്നീട് വന്ന സബ് ഇന്‍സ്‌പെക്ടര്‍ വി.പി സിറാജ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. അസി സബ് ഇന്‍സ്‌പെക്ടര്‍ അസ്മ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. മുജീബ് എന്നിവര്‍ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി.മോഹന്‍ദാസ് ഹാജരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍