OPEN NEWSER

Friday 01. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുഴിയേത് ? വഴിയേത് ? ആകെ ദുരിതമായി ബാവലി വഴി കര്‍ണാടകയാത്ര !

  • Mananthavadi
11 Jul 2025

മാനന്തവാടി:  ബാവലി വഴി മൈസൂരു പോകുന്നവര്‍ക്ക് കഠിന പാതയൊരുക്കി കാത്തിരിക്കുകയാണ് കര്‍ണാടക.ടാറിങ് പാടേ തകര്‍ന്ന പാതയില്‍ വലിയ കുഴികള്‍ കൂടി നിറഞ്ഞതോടെ യാത്ര തീര്‍ത്തും ദുഷ്‌കരമായിരിക്കുകയാണ്. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പാത ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയതുമാണ്. ബാവലി മുതല്‍ മച്ചൂര്‍ വരെയുള്ള 10 കിലോമീറ്റര്‍ ഭാഗത്ത് നിലവില്‍ കര്‍ണാടക പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ ജോലിക്കും കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പല വിധ തടസ്സങ്ങളും ഉയര്‍ത്തുന്നുണ്ട്. റോഡ് പണിക്കുള്ള  വാഹനങ്ങള്‍ പലപ്പോഴും തടയുന്നതും റോഡരികില്‍ മണ്ണ് നിക്ഷേപിക്കാന്‍ അനിവദിക്കാത്തതും എല്ലാം ഇതിന്റെ ഭാഗമാണെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിസന്ധികളെ അതിജീവിച്ച് 20 കോടി രൂപ ചെവില്‍ പ്രാഥമിക നവീകരണം പുരോഗമിച്ച് വരികയാണ്.   എന്നാല്‍ മച്ചൂര്‍ മുതല്‍ ബെള്ള വരെയുള്ള 5 കിലോമീറ്ററില്‍ അധികം വരുന്ന ഭാഗത്ത് പേരിന് പോലും റോഡ് നിലവിലില്ലാത്ത ദുരവസ്ഥയാണ് നിലവിലുള്ളത്. മഴ പെയ്തതിനാല്‍ ചളി വെള്ളം  നിറഞ്ഞുകിടക്കുന്ന വലിയ കുണ്ടും കുഴിയും താണ്ടി വേണം വാഹനങ്ങള്‍ക്ക് കടന്ന് പോകുന്നതിന്. 


 മച്ചൂര്‍ മുതല്‍ വനാതിര്‍ത്തി വരെയും റോഡിന് വീതിയില്ലാത്തത് അപകട സാധ്യത ഉയര്‍ത്തുണ്ട്. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ രാത്രിയാത്രാ  ഗതാഗത നിയന്ത്രണം നിലനില്‍ക്കുന്ന പാതയാണിത്. എന്നാല്‍ ഈ സമയത്തും കര്‍ണാടക വനപാലകരുടെ മേല്‍നോട്ടത്തില്‍ വിദേശികള്‍ അടക്കമുള്ള യാത്രക്കാരുമായി കാനന സവാരിക്ക് 50 ല്‍ ഏറെ വാഹനങ്ങളാണ് വനത്തിനുള്ളില്‍ സര്‍വീസ് നടത്തുന്നത്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ ബൈരക്കുപ്പ, മച്ചൂര്‍, ബാവലി എന്നിവിടങ്ങളിലെ സാധാരണക്കാര്‍ക്ക് രാത്രിയില്‍ ചികിത്സ തേടി ആശുപതിയില്‍ എത്താന്‍ പോലും കഴിയാത്ത അവസ്ഥ നിലനില്‍ക്കവെയാണ് വനം വകുപ്പിന്റെ കീഴില്‍ സഫാരി നടത്തുന്നതെന്ന് ആരോപണമുണ്ട്. റോഡ് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും വൈകിട്ട് 6 മുതല്‍ ഉള്ള  രാത്രിയാത്രാ  ഗതാഗത നിയന്ത്രണം രാത്രി 9 മുതലായെങ്കിലും പരിമിതപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ പുനര്‍നിര്‍ണയം; ഹിയറിംഗ് പൂര്‍ത്തിയായി; വാര്‍ഡുകള്‍ 346 ആയി വര്‍ദ്ധിക്കും
  • വയനാടിന്റെ സാധ്യതകള്‍: സംരംഭകര്‍ക്ക് ദിശാബോധം പകര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നിക്ഷേപ സംഗമം
  • 9 ആര്‍സിസി ഫൗണ്ടേഷനുകള്‍, ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയര്‍ ഭിത്തികള്‍, ബ്രാന്‍ഡഡ് കമ്പനികളുടെ സാമഗ്രികള്‍...അറിയാം ടൗണ്‍ഷിപ്പിലെ വീടുകളുടെ സവിശേഷതകള്‍
  • ഉറ്റവരുറങ്ങുന്ന ഭൂമിയിലേക്ക് തകര്‍ന്ന ഹൃദയവുമായി വീണ്ടും അവരെത്തി; ചേര്‍ത്തു പിടിക്കാന്‍ ഒരു നാടാകെ ഒപ്പം ചേര്‍ന്നു
  • ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് യാഥാര്‍ഥ്യമായി; വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണവും നിര്‍വഹിച്ചു
  • മുണ്ടക്കൈ, പുത്തുമല ദുരന്തം: 49 പേര്‍ക്ക് കൂടി വീട്; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കും;ആകെ 451 പേര്‍ക്ക് വീട്;പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്ക് 6 കോടി കൂടി; ദുരന്ത സ്മാരകം നിര്‍മ്മിക്കാന്‍ 99.93
  • ചൂരല്‍മല മുണ്ടക്കൈ പുനരധിവാസം ലോക്‌സഭയില്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി.
  • ഹൃദയം തകരുന്ന ഓര്‍മ്മകളുമായി ഹൃദയഭൂമി !
  • ജനവാസ മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി.
  • കഞ്ചാവുമായി യുവാവ് പിടിയിലായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show