എന്റെകേരളം പ്രദര്‍ശന വിപണന മേള നാളെ സമാപിക്കും; സമാപനോദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വഹിക്കും

കല്‍പ്പറ്റ:ജില്ലാഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ ത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എ.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണ മേള നാളെ (ഏപ്രില്‍ 28) സമാപിക്കും. ഏപ്രില്‍ 22 ന് ആരംഭിച്ച മേളയുടെ സമാപന സമ്മേളന ഉദ്ഘാടനം നാളെ (ഏപ്രില്‍ 28) വൈകിട്ട് ആറിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. പ്രതികൂല സാഹചര്യങ്ങളിലും അടിപതറാതെ മികവിന്റെ സൂചികകള്‍ മുന്നോട്ടുകൊണ്ടുപോയ വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍ അവതരിപ്പിച്ച് ജനങ്ങള്‍ക്ക് സേവനങ്ങള്‍ പ്രദാനം ചെയ്യ് ചെയ്ത തീം സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍, സെമിനാറുകള്‍ എന്നിവ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സമാപന യോഗത്തില്‍ പട്ടികജാതി പട്ടികവര്ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളു അധ്യക്ഷനാവും. എംഎല്‍എമാരായ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്മാന് ടി ജെ ഐസക്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, വാര്‍ഡ് കൗണ്‍സിലര്‍ ടി മണി, ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു എന്നിവര്‍ പങ്കെടുക്കും. മേളയില്‍ മികച്ച സ്റ്റാളുകള്‍ ക്രമീകരിച്ച വകുപ്പുകള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
കരിയര്‍ ഗൈഡന്‍സില്‍ സെമിനാര്‍
എന്റെ കേരളം മേളയുടെ പ്രധാന വേദിയില്‍ നാളെ (ഏപ്രില്‍ 28) രാവിലെ 10 ന് പിന്നാക്ക വികസന കോര്പ്പറേഷന്റെനേതൃത്വത്തില്കരിയര് ഗൈഡന്‍സ് വിഷയത്തില്‍ സെമിനാര്‍ നടത്തും. കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് ആന്‍ഡ് കരിയര്‍ കൗണ്‍സിലറായ പി ഒ മുരളീധരന്, എച്ച്സിഎല്‍ ടെക്നോളജീസ് ക്ലസ്റ്റര്‍ ഹെഡ് ടിന സി ഷെറി എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
കലാവിരുന്നില്‍ ഉണര്‍വ്വും കൃഷ്ണപ്രഭ ബാന്‍ഡും
എന്റെ കേരളം സമാപന ദിനമായ നാളെ രണ്ട് കലാപരിപാടികള്‍ അരങ്ങേറും. ഉച്ചയ്ക്ക് രണ്ടിന് ഉണര്‍വ്വ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടും വൈകിട്ട് 6.30 ന് സിനിമാ നടി കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന ബാന്‍ഡും വേദിയില്‍ അരങ്ങേറും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍