രാജ്യത്തിന്റെ മതേതരത്വത്തിന് കരുത്താവേണ്ട തെരഞ്ഞെടുപ്പ്: ആനിരാജ
മാനന്തവാടി: രാജ്യത്തിന്റെ മതേതരത്വത്തിന് കരുത്ത് പകരേണ്ട തെരഞ്ഞെടുപ്പാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനിരാജപറഞ്ഞു. മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട്സംസാരിക്കുകയായിരുന്നു അവര്‍. മതേതരത്വത്തിന് കരുത്താവാന്‍ ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ വേണം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെല്ലാം ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളാണ്. മതേതരത്വവും മാനവികതയും തകര്‍ത്തെറിയാനാണ് സംഘപരിവാര്‍ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.അവര്‍ക്കെതിരെ വലിയ പോരാട്ടം ഉയര്‍ന്ന് വരണം. വിവിധ സ്ഥലങ്ങളില്‍ രാഹുല്‍ ഗാന്ധിയെ മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ കേരളത്തിലെ വയനാട്ടിലാണ് രാഹുല്‍ മത്സരിക്കാനെത്തിയത്. ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്താന്‍ രാഹുല്‍ മറ്റിടങ്ങളിലെവിടേയെങ്കിലും മത്സരിക്കണമെന്ന് പലരും പറഞ്ഞതാണ്. എന്നാല്‍ അത് അവഗണിച്ചു.കോണ്‍ഗ്രസ് ഈ കാര്യത്തില്‍ രാഷ്ട്രീയ പക്വതകാണിക്കണമായിരുന്നു. എംപിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മണ്ഡലത്തില്‍ തന്നെയുണ്ടാവും.വന്യമൃഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ടാകും. മണ്ഡലത്തിലെ സമഗ്രമായ വികസനത്തിന് സഹായകമായ പ്രവര്‍ത്തികള്‍ ഏറ്റെടുക്കും.ജില്ലയിലെ ആരോഗ്യമേഖലയിലുള്‍പ്പെടെ മാറ്റം ദൃശ്യമാകും.വയനാട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ കൂടുതല്‍ വികസന പ്രവര്‍ത്തികള്‍ നടപ്പിലാക്കുമെന്നും ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകയായ തന്റെ കഴിഞ്ഞ കാലങ്ങളിലെ പോരാട്ടം ഈ നാടിന് വേണ്ടിയായിരുന്നു എന്നുള്ളതില്‍ ഏറെ അഭിമാനമുണ്ടെന്നും ജനങ്ങള്‍ എല്‍ഡിഎഫിന് മികച്ച വിജയം സമ്മാനിക്കുമെന്നും ആനിരാജ പറഞ്ഞു.ഒ ആര് കേളു എംഎല്‍എ,പി കെ മൂര്‍ത്തി, പി വി സഹദേവന്, എ എന്‍ പ്രഭാകരന് തുടങ്ങിയ എല്‍ഡിഎഫ് നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍