എക്‌സൈസ് വാഹനത്തിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം; ജീപ്പിന്റെ മുന്‍ഭാഗം തകര്‍ത്തു; ആര്‍ക്കും പരിക്കില്ല

കാട്ടിക്കുളം: മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്ന് രാത്രി എട്ട് മണിയോടെ കാട്ടിക്കുളം - ബാവലി റൂട്ടില്‍ രണ്ടാം ഗേറ്റിന് സമീപം വെച്ചാണ് സംഭവം. ബാവലിയില്‍ നിന്നും മാനന്തവാടി വരുന്ന വഴി റോഡരികില്‍ നിന്നും കൊമ്പനാന പെട്ടെന്ന് മുന്നിലേക്ക് വന്നു വാഹനത്തിന്റെ മുന്‍ഭാഗം കുത്തി പൊളിച്ച ശേഷം വനത്തിലേക്ക് കയറി പോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനത്തില്‍ സജിത്ത് ചന്ദ്രനെ കൂടാതെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹാഷിം, പ്രിന്‍സ്, ചന്ദ്രന്‍ ,ഡ്രൈവര്‍ സജി എന്നിവരും ഉണ്ടായിരുന്നു. ആര്‍ക്കും തന്നെ പരിക്കൊന്നുമില്ല. ഒറ്റയാന്‍ ആക്രമിച്ച ശേഷം മുന്നിലേക്ക് വരുന്ന വഴി മറ്റൊരു ആനക്കൂട്ടവും ഉണ്ടായിരുന്നെങ്കിലും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നു വരാന്‍ കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2021 സെപ്തംബറില്‍ ഇതേ വാഹനം തിരുനെല്ലി തെറ്റ് റോഡില്‍ വെച്ചും കാട്ടാനയുടെ ആക്രമണത്തിനിരയായിരുന്നു.അന്ന് മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അജയ കുമാര്‍, സി.ഇ.ഒമാരായ മന്‍സൂര്‍ അലി, അരുണ്‍ കൃഷ്ണന്‍, ഡ്രൈവര്‍ രമേശന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ നിസാര പരിക്കോടെ യിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍