ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
പുല്‍പ്പള്ളി:വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുക,ബത്തേരി പുല്‍പ്പള്ളി റോഡില്‍ ഹമ്പുകള്‍ നിര്‍മ്മിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കിസാന്‍ കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി പുല്‍പ്പള്ളി ചെതലത്ത് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ അബ്രാഹം ഉദ്ഘാടനം ചെയ്തു.പ്രകൃതിയുടെ ഭാഗമാണ് മനുഷ്യര്‍ പ്രത്യേകിച്ച് അസംഘടിതിരായ കൃഷിക്കാര്‍ ഇവര്‍ എല്ലുമുറിയെ പണിയെടുത്താണ് സമൂഹത്തെ നിലനിര്‍ത്തുന്നത്.അവന്റെ അദ്ധ്വാന ഫലമായാണ് സമൂഹം നിലനില്‍ക്കുന്നത്.സാമൂഹിക ഘടനയില്‍ ഏറ്റവും പ്രധാനം കര്‍ഷകനാണ് അതിനാല്‍ കൃഷിയെയും കൃഷിക്കാരനെയും അവന്റെ വളര്‍ത്ത് മൃഗങ്ങളെയും വന്യജീവികളില്‍ നിന്ന് സംരക്ഷിക്കേണ്ടത് വനം വകുപ്പിന്റെ ഉത്തരവാദിത്തവും കടമയുമാണെന്ന് അദ്ദേഹം പറഞ്ഞു.പുല്‍പ്പള്ളി മറ്റ് പ്രദേശവുമായി ബന്ധപ്പെടുന്ന റോഡുകളില്‍ മുപ്പത് മീറ്റര്‍ ഇടവിട്ട് ഹംമ്പുകള്‍ സ്ഥാപിക്കാനുള്ള വനംവകുപ്പിന്റെ നടപടികള്‍ അനുവദിക്കാനാകില്ലെന്നും ഒരു മൃഗവും വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നു എന്നുള്ള ഫോറസ്റ്റിന്റെ അവകാശവാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ വി.റ്റി തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി.ഷിനോജ് കളപ്പുര അദ്ധ്യക്ഷത വഹിച്ചു.സി കെ ജോര്‍ജ്, പി കെ രാജന്‍, സണ്ണി കുളിരേല്‍, സി ഡി തങ്കച്ചന്‍, മാത്യു ഉണ്വാപ്പള്ളി, പി കെ ജോസ് ,ആന്റെ ണി ചോലിക്കര.ജയിംസ് വടക്കേക്കര, വെള്ളപ്പന്‍, ജോയി: മങ്ങാട്ട് കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍