കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കെതിരെ നടപടി സ്വീകരിക്കണം:സി.പി.എം.
പുല്‍പ്പള്ളി:അനധികൃതമായി പാടിച്ചിറ മൃഗാശുപത്രിയില്‍ കയറി ഫയലുകള്‍ പരിശോധിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. മൃഗാശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയ കോണ്‍ഗ്രസ് ജനപ്രതിനിധികളെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചു.പോലീസ് എത്തിയാണ് ജനപ്രതിനിധികളെ മൃഗാശുപത്രിയുടെ പുറത്തെത്തിച്ചത്. കോണ്‍ഗ്രസ് ഉപരോധത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെറ്റിനറി സര്‍ജന്‍ ഡോ. ലക്ഷ്മി അരവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറെ വഴിയില്‍ തടഞ്ഞുവെച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. ജോബി കരോട്ടുകുന്നേല്‍, സി.പി. വിന്‍സെന്റ്, ജോബിന്‍ ചങ്ങംചേരി, കെ.കെ. ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍