മിഷന്‍ ഇന്ദ്രധനുഷിന് ജില്ലയില്‍ തുടക്കമായി
കല്‍പ്പറ്റ:രോഗ പ്രതിരോധ ചികിത്സയില്‍ വയനാടിനെ നൂറ് ശതമാനം നേട്ടം കൈവരിച്ച ജില്ലയായി മാറ്റുന്നതിന് വേണ്ടി പ്രതിരോധ ചികിത്സ നല്‍കാത്ത മുഴുവന്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിസിനുകള്‍.ലഭ്യമാക്കുകയാണ് മിഷന്‍ ഇന്ദ്രധനുഷ് പരിപാടിയുടെ ലക്ഷ്യം.വളര്‍ന്നു വരുന്ന തലമുറയെ വാക്‌സിന്‍ കൊണ്ട് തടയാവുന്ന രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നതിന് എല്ലാവരും തയ്യാറാവണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു. കളക്ടറുടെ സ്വന്തം കുഞ്ഞായ ഹുസാമിന് അഞ്ചാംപനിക്കെതിരെയുള്ള മീസില്‍സ് വാക്‌സീന്‍ നല്‍കിക്കൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭാ ആരോഗ്യം സ്ഥിരം സമിതി അദ്ധ്യക്ഷ കെ. അജിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ: ബി. അഭിലാഷ്, ഐ.സീ.ഡി.എസ് ജില്ലാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ലജീന, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ: ലീപ്‌സി പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ വിനോദ് കുമാര്‍ , കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ: ശ്രീകുമാര്‍ മുകുന്ദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ. ഇബ്രാഹീം സ്വാഗതവും കല്‍പ്പറ്റ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിത് കുമാര്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍