OPEN NEWSER

Saturday 25. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ രണ്ടാഴ്ച സൗജന്യ റേഷന്‍ നല്‍കും:മന്ത്രി ടി.പി രാമകൃഷ്ണന്‍; മന്ത്രി ടി.പി രാമകൃഷ്ണന്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി

  • Kalpetta
18 Aug 2018

സമാനതകളില്ലാത്ത മഴക്കെടുതികള്‍ നേരിടുന്ന ജില്ലയിലെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും രണ്ടാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. തോട്ടം തൊഴിലാളികളടക്കമുള്ളവര്‍ക്ക് ജോലിക്കു പോവാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ ഒരാള്‍പോലും പട്ടിണി കിടക്കാന്‍ ഇടയാവുരുതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വയനാട് ജില്ലയില്‍ മാത്രമാണ് നിലവില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ജീവന്‍ രക്ഷിക്കുകയാണ് പ്രധാന ഊന്നല്‍. മഴക്കെടുതിയെതുടര്‍ന്നുണ്ടായ ജില്ലയുടെ ഭാവി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടുത്ത ഘട്ടത്തില്‍ വിശാലമായ പദ്ധതി തയ്യാറാക്കും. അതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. 

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലയുടെ നിലവിലെ സ്ഥിതിഗതികള്‍ മന്ത്രി വിലയിരുത്തി. ജില്ലയില്‍ 100 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കാര്‍ഷിക നഷ്ടം കൂടി കണക്കിലെടുത്താല്‍ നഷ്ടം ഇതിലും കൂടും.   നിലവില്‍ ക്യാമ്പുകളുടെതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. മഴ കുറഞ്ഞാലും പ്രവര്‍ത്തനങ്ങള്‍ തുടരണം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഴുവന്‍ സമയവും ജാഗ്രതയോടിരിക്കണം. ക്യാമ്പുകളില്‍ 24 മണിക്കൂറും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയടക്കം സേവനം ഉറപ്പുവരുത്തണം. ചെറിയ പാളിച്ചപ്പോലും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണം, കുടിവെളളം, മരുന്ന് എന്നിവ ക്യാമ്പുകളില്‍ ഉറപ്പാക്കണം. ആരോഗ്യ ശ്രദ്ധ ഒരുതരത്തിലും കുറയാന്‍ പാടില്ല. രോഗം വരാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിട്ടിയുടെ നേതൃത്വത്തില്‍ വില്ലേജുതലത്തില്‍ കുടിവെള്ളം കിയോസുകളില്‍ സൂക്ഷിക്കാനും അവ ആവശ്യാനുസരണം വിതരണം ചെയ്യാനുമുള്ള നടപടികള്‍ പഞ്ചായത്തുകളുടെ നേതൃത്വല്‍ ആരംഭിക്കണം. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തുറക്കണം. അക്കാര്യം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കുകയും വേണം. ഇന്ധനക്ഷാമം വരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തകര്‍ന്ന റോഡുകള്‍ എത്രയും വേഗം സാങ്കേതിക തടസ്സം നോക്കാതെ ഗതാഗതയോഗ്യമാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ക്യാമ്പു കഴിഞ്ഞു അറ്റകുറ്റപ്പണി നടത്തി ശരിയാക്കാന്‍ കഴിയാവുന്ന വീടുകളില്‍ തിരിച്ചു പോകുന്നവരെ അവിടെതന്നെ പുനരധിവസിപ്പിക്കും. അല്ലാത്തവര്‍ക്ക് മറ്റു സാഹചര്യങ്ങളില്ലെങ്കില്‍ വാടക കെട്ടിടമടക്കം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. താമസയോഗ്യമല്ലാത്ത വീടുള്ളുവരെ കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒന്നിലധികം തവണ വെള്ളം കയറി ക്യാമ്പുകളിലേക്ക് തിരിച്ചു വരേണ്ട അവസ്ഥ ഒഴിവാക്കാന്‍ വീടുകള്‍ മാറ്റി സ്ഥാപിക്കാനുള്ള സാധ്യതകളും പരിശോധിക്കും. മലവെള്ളം കയറിയ വീടുകളിലെ ചെളി നീക്കം ചെയ്യാന്‍ സ്‌ക്വാഡുകള്‍ രൂപികരിക്കും.  ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണം. ഇതിനുള്ള പ്രതിരോധ മാര്‍ഗങ്ങളും ഉപകരണങ്ങളും ലഭ്യമാക്കും. ക്യാമ്പുകളില്‍ അവശേഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളടക്കം ശേഖരിച്ച് റിസൈക്കിള്‍ ചെയ്യാനുള്ള നടപടികളും സ്വീകരിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കുലര്‍ ഇറക്കി താഴെത്തട്ടിലുള്ളവരെയടക്കം ബോധവത്കരിക്കണം. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ സേനയുടെ ആവശ്യമില്ല. സേനയുടെ ഇതുവരെയുള്ള സേവനം പ്രശംസീനയമാണ്. നിലവില്‍ ജില്ലയിലുള്ള സേനകളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ചുമതലയുള്ള കേശവേന്ദ്ര കുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എഡിഎം കെ. അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  •  രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധം: ഇ.ജെ ബാബു
  • രാഹുല്‍ ഗാന്ധിയോട് പല വിയോജിപ്പുകളുണ്ട്. പക്ഷേ ഇപ്പോഴത്തെ നടപടിയെ അംഗീകരിക്കുന്നില്ല: എ.ഗഗാറിന്‍. 
  • ലോക ക്ഷയരോഗ ദിനാചരണം നടത്തി
  • നേരറിയാന്‍ നെന്മേനി;  സംസ്ഥാനത്തെ ഏറ്റവും വലിയ വിവരശേഖരണ സര്‍വ്വേയുമായി നെന്മേനി പഞ്ചായത്ത്     
  • മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി  യുവാവ് പിടിയില്‍
  • കേരള സംസ്ഥാന യുവജനകമ്മീഷന്‍  ജോബ്‌ഫെസ്റ്റ് മാര്‍ച്ച് 31 ന് കല്‍പ്പറ്റയില്‍. 
  • തൊഴിലുറപ്പ് പദ്ധതി; വയനാട് സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് ജില്ല
  • വനിതാ കമ്മീഷന്‍ അദാലത്ത് : നാല് പരാതികള്‍ തീര്‍പ്പാക്കി
  • ആശുപത്രിയില്‍ പരിപാടികള്‍ക്ക് വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല: മന്ത്രി വീണാ ജോര്‍ജ്; ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു 
  • രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ; മാനനഷ്ടക്കേസില്‍ വിധി പ്രഖ്യാപിച്ച് കോടതി; തിരിച്ചടിയായത് കര്‍ണാടകയിലെ പരാമര്‍ശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show